നോട്ട് നിരോധനം ; രാജ്യത്ത് മുഴുവന്‍ പണമെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേന ചെലവഴിച്ചത് കോടികൾ

നോട്ട് നിരോധത്തിന് പിന്നാലെ രാജ്യത്ത് മുഴുവന്‍ പണമെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേന ചെലവഴിച്ചത് 29.41 കോടി. 2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതിനെ തുടര്‍ന്ന് രൂക്ഷമായ കറന്‍സി ക്ഷാമമാണ് രാജ്യത്തുടനീളം അനുഭവപ്പെടത്.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അള്‍ട്രാ മോഡേണ്‍ വിമാനങ്ങളായ സി-17, സി-130ജെ സൂപ്പര്‍ ഹെര്‍കുലീസ് എന്നിവ ഉപയോഗിച്ചാണ് പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വിതരണം ചെയ്‌തത്. റിട്ടയേര്‍ഡ് കമാന്‍ഡര്‍ ലോകേഷ് ബത്രയ്‌ക്ക് വിവരാവകാശ നിയമ പ്രകരം നല്‍കിയ മറുപടിയിലാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും മുന്നിട്ട് നില്‍ക്കുന്ന ഗതാഗത വിമാനങ്ങളായ സി-17, സി-130ജെ സൂപ്പര്‍ ഹെര്‍കുലീസ് എന്നിവ 91 യാത്രകളാണ് നോട്ട് വിതരണത്തിനായി നടത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയില്‍ നിന്നും ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രെെവറ്റ് ലിമിറ്റഡില്‍ നിന്നുമാണ് 29.41 കോടി രൂപ സേവനത്തിനായി വ്യോമസേന ഈടാക്കിയത്.
https://www.facebook.com/Malayalivartha

























