ഒറ്റ ദിവസം കൊണ്ട് ചായക്കച്ചവടക്കാരൻ ട്രെയിന്‍ ടൊയ്‌ലറ്റില്‍ പിച്ചിച്ചീന്തി കൊലപ്പെടുത്തിയത് രണ്ട് പെൺകുട്ടികളെ; പീഡനത്തിനിരയാകുന്ന പെൺകുട്ടിയെ അർദ്ധ നഗ്‌നയാക്കി കൊലപ്പെടുത്തുന്നത് ഹരമാക്കിയ സീരിയൽ കില്ലർ അടുത്ത ഇരയ്ക്കായി ട്രെയിനിൽ കയറിയപ്പോൾ സംഭവിച്ചത് ഇങ്ങനെ...
ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ ടൊയ്‌ലറ്റില്‍ വെച്ച് രണ്ടു യുവതികളെ ക്രൂര പീഡനത്തിനിരയാക്കി കൊന്ന ബികാഷ് ദാസ് എന്ന ചായ കച്ചവടക്കാരന്‍ പിടിയില്‍. ഒരേ ദിവസം തന്നെയാണ് വ്യത്യസ്ത ട്രെയിനുകളില്‍ കയറി രണ്ടു യുവതികളെ ഇയാള്‍ പീഡിപ്പിച്ച് കൊന്നത്. പീഡനവും കൊലപാതകവും ഹരമായി മാറിയതോടെ മൂന്നാമത്തെ പെണ്‍കുട്ടിയെ തിരഞ്ഞ് ഇയാള്‍ മറ്റൊരു ട്രെയിനില്‍ കയറിയപ്പോഴാണ് പിടിയിലായത്.
ഒരേ റൂട്ടില്‍ വന്ന ട്രെയിനുകളിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത് എന്നത് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമായി. അന്വേഷണത്തില്‍ ടിന്‍സുകിയ റയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ടപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മനസ്സിലായി. രണ്ടു മൃതദേഹങ്ങളും അര്‍ധ നഗ്നമാക്കപ്പെട്ട നിലയില്‍ കഴുത്തു ഞെരിച്ചാണ് കൊന്നിരുന്നത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ കൃത്യം നടത്തിയ പ്രതി ഒരേയാളാണെന്ന് പോലീസ് ഉറപ്പിച്ചു.
കൊല ചെയ്യപ്പെട്ട ഒരു യുവതിയുടെ അമ്മ ചായകച്ചവടക്കാരനെ സംശയം പറഞ്ഞു. ഇയാളുടെ ഏകദേശ രൂപവും പറഞ്ഞത് അന്വേഷണം എളുപ്പമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടിന്‍സുകിയ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ നിന്ന ജാജ-ദിബ്രുഗ ട്രെയിനില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇരയ്ക്കു വേണ്ടി തിരയുകയായിരുന്നു താനെന്ന് ഇയാള്‍ സമ്മതിച്ചു.
https://www.facebook.com/Malayalivartha