കാമുകിയെ കാണാൻ രാത്രിയിൽ ഓടിളക്കി വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി; സ്ഥിതിഗതികൾ അക്രമാസക്തമായതോടെ വമ്പൻ വഴിത്തിരിവ്
പാട്നയിൽ കാമുകിയെ കാണാൻ രാത്രിയിൽ ഓടിളക്കി വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി. എന്നാൽ നാട്ടുകാരുടെ ഇടപെടലിൽ കമിതാക്കളുടെ കള്ളി വെളിച്ചത്തായതോടെ ഇരുവർക്കും മംഗല്യസൗഭാഗ്യം.
ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. മഹാരാജ് ഗഞ്ച് സ്വദേശിയായ തേജു എന്ന വിശാൽ സിങ് ബന്ധുവിന്റെ മകളായ ലക്ഷ്മിന കുമാരിയുമായി അഞ്ചു വർഷത്തോളമായി പ്രണയത്തിലായിരുന്നു. സൈന്യത്തിൽ ക്ലാർക്കായ വിശാൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവധിക്ക് നാട്ടിലെത്തി.
രാത്രിയിൽ കാമുകിയെ കാണണമെന്ന ആഗ്രഹം തോന്നിയ വിശാൽ ബുധനാഴ്ച വീട്ടിലെ മറ്റംഗങ്ങൾ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഒാടിളക്കി കാമുകിയുടെ മുറിയിൽ കടക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് വീട്ടുകാർ ഉറക്കമുണരുകയും കള്ളൻ വന്നതായി ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
ശബ്ദം കേട്ട് ഒാടിക്കുടിയ നാട്ടുകാർ അക്രമാസക്തമായതോടെ കാമുകീ കാമുകൻമാർക്ക് കാര്യങ്ങൾ തുറന്നു പറയുകയല്ലാതെ വഴിയില്ലെന്നായി. വിശാലിനെ അകത്തിട്ട് പൂട്ടിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ വിശാലിന്റെ മുത്തച്ഛനും മൂൻ സർപാഞ്ചുമായ പഞ്ചു യാദവ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. ഇരുവർക്കും പ്രായപൂർത്തിയായതിനാലും ഇരു കുടുംബവും യാദവ വിഭാഗത്തിലായതിനാലും വിശാലിന്റെയും ലക്ഷ്മിയുടേയും കുടുംബങ്ങൾ വിവാഹത്തിന് സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹം സഫലമാവുകയായിരുന്നു.
https://www.facebook.com/Malayalivartha