അഞ്ചു തവണയോളം ഫോണിൽ ബന്ധപ്പെടാൻ ബി.ജെ.പി അധ്യക്ഷൻ ശ്രമിച്ചിരുന്നു ; അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ് നൽകിയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ശിവസേന

അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ് നൽകിയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ശിവസേന. അവിശ്വാസ പ്രമേയത്തിന്റെ രണ്ടു ദിവസം മുമ്പ് അമിത് ഷാ നിരവധി തവണ താക്കറെയെ വിളിച്ചുവെന്നത് ശരിയാണ്. അഞ്ചു തവണയോളം ഫോണിൽ ബന്ധപ്പെടാൻ ബി.ജെ.പി അധ്യക്ഷൻ ശ്രമിച്ചിരുന്നു. ഒരു തവണ പാർലമന്റററി കമ്മറ്റി ഒാഫീസിൽ നിന്നാണ് വിളിച്ചത്. എന്നാൽ ഉദ്ദവ് താക്കറെ ഫോൺ കാൾ സ്വീകരിക്കുകയോ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ശിവസേന വൃത്തങ്ങൾ വ്യക്തമാക്കി.
ശിവസേനയുടെ സാമ്നയുടെ മുഖപ്രസംഗത്തിലും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനമാണ് ഉയർത്തിയത്. ‘ബി.ജെ.പി എണ്ണം തികച്ചിരിക്കുന്നു. അവിശ്വാസപ്രമേയത്തിന് സർക്കാറിനെ താഴെയിറക്കാൻ കഴിഞ്ഞില്ല. സർക്കാറിന് വീണ്ടും പബ്ലിസിറ്റിയുണ്ടാവുകയാണ് ചെയ്തത്. പാർട്ടി ഭൂരിപക്ഷം നേടിയിരിക്കുന്നത് പണമൊഴുക്കികൊണ്ടാണ്. പണം, ആൾബലം, വോട്ടിങ് മെഷീനിലെ തിരിമറി എന്നിവയാണ് ബി.ജെ.പിയുടെ വിജയമന്ത്രം. രാജ്യത്ത് വ്യാജ ജനാധിപത്യമാണ് പുലരുന്നതെന്നും’ സാമ്നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha

























