പോത്തും പന്നിയും കഴിക്കുന്നയാള്‍ക്ക് പണ്ഡിറ്റാകാന്‍ സാധിക്കുകയില്ല ; ഹുലിന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ടാക്കിക്കൊടുത്തത് മുത്തശ്ശിയായ ഇന്ദിരാ ഗാന്ധി ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎൽഎ
ബിജെപി നേതാക്കൾ കോൺഗ്രസ്സ് നേതാക്കളെ കടന്ന് ആക്രമിക്കുന്നത് പതിവാണ്. ഇത്തവണ ബിജെപി എം. എൽ. എ. , ജവഹർലാൽ നെഹ്രുവിനു നേരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നെഹ്‌റുവിനെ പണ്ഡിറ്റ് എന്ന് വിളിക്കുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നാണ് ബിജെപി എംഎൽഎ ഗ്യാന്‍ ദേവ് അഹൂജയുടെ വാദം. ജാതിരാഷ്ട്രീയം പറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ പറഞ്ഞു.
നെഹ്‌റുവിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയായിരുന്നു അഹൂജയുടെ വിവാദ പരാമര്‍ശം. നെഹ്‌റു യഥാര്‍ത്ഥത്തില്‍ പണ്ഡിറ്റല്ലെന്നും, ആ വിശേഷണം കോണ്‍ഗ്രസ് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തതാണെന്നും അഹൂജ പറയുന്നു.
‘നെഹ്‌റു പണ്ഡിറ്റായിരുന്നില്ല. പോത്തും പന്നിയും കഴിക്കുന്നയാള്‍ക്ക് പണ്ഡിറ്റാകാന്‍ സാധിക്കുകയില്ല. നെഹ്‌റുവിന്റെ പേരിനു മുന്നില്‍ ‘പണ്ഡിറ്റെ’ന്നു ചേര്‍ത്തത് കോണ്‍ഗ്രസാണ്. രാഹുലിന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ശീലമുണ്ടാക്കിക്കൊടുത്തത് മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയായിരുന്നുവെന്ന രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുഖ്യന്‍ സച്ചിന്‍ പൈലറ്റിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha