ഭാരതീയ കിസാൻ യൂണിയൻ ദില്ലിയിലേക്ക് നടത്തിയ മാർച്ച് ഉത്തർപ്രദേശ് അതിർത്തിൽ തടഞ്ഞതിനെത്തുടർന്ന് സംഘർഷം; പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ടിയർഗ്യാസും പ്രയോഗിച്ചു

വിവിധ അവശ്യങ്ങൾ ഉന്നയിച്ചു ഭാരതീയ കിസാൻ യൂണിയൻ ദില്ലിയിലേക്ക് നടത്തിയ മാർച്ച് ഉത്തർപ്രദേശ് അതിർത്തിൽ തടഞ്ഞതിനെത്തുടർന്ന് സംഘർഷം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ടിയർഗ്യാസും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു.
സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, കർഷകർക്ക് മിനിമം വേതനം ഉറപ്പാക്കുക, ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന്‍റെ പുനരധിവാസം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെപ്തംബർ 23ന് ഹരിദ്വാറിൽ നിന്ന് ഭാരതീയ കിസാൻ യൂണിയന്‍റെ നേതൃത്വത്തിൽ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപ്പൂരിൽ പോലീസും, ധ്രുതകർമ്മ സേനയും ചേർന്ന് മാര്‍ച്ച് തടഞ്ഞതോടെ സംഘര്‍ഷമായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച സമരക്കാർക്കെതിരെ ടിയർ ഗ്യാസും കണ്ണീർ വാതകവും പ്രയോഗിച്ചതോടെ സംഘർഷം രൂക്ഷമായി. സമരക്കാർക്കെതിരെ പോലീസ് ലാത്തിച്ചാർജും നടത്തി.
കർഷക സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി ,അരവിന്ദ് കെജ്‌രിവാൾ, അഖിലേഷ് യാദവ് എന്നിവർ രംഗത്തെത്തി.
തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കർഷക നേതാക്കൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു. കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് കർഷകരെ നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



























