ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടിലെ പട്ടിപോലും ചത്തിട്ടില്ല ; ബി ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലികാര്‍ജുന്‍ ഗാര്‍ഖെ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ വീട്ടിലെ പട്ടിപോലും ചത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ ആരോപിച്ചു. മഹാരാഷ്ട്രയിലെ ഫൈസാപൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് നടത്തുന്ന ജന്‍ സംഘര്‍ഷ് യാത്രയുടെ രണ്ടാം ദിവസം യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുകാര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്തവരാണ്. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വേണ്ടി സ്വന്തം ജീവന്‍ കൊടുത്തവരാണ് ഇന്ധിരാ ഗാന്ധിയും മകന്‍ രാജീവ് ഗാന്ധിയും. എന്നാല്‍ രാജ്യത്തിന് വേണ്ടി ആര്‍.എസ്.എസുകാരുടെയോ ബി.ജെ.പിക്കാരുടെയോ വീടുകളിലെ പട്ടികള്‍ എങ്കിലും ചത്തിട്ടുണ്ടോയെന്നും ഖാര്‍ഗെ ചോദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിങ്ങളുടെ എത്ര നേതാക്കന്മാര്‍ ജയിലില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു.
സമാനമായ ആരോപണം നേരത്തെ പാര്‍ലമെന്റിലും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആരോപണത്തെ നേരിട്ടത്. ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദും പോലുള്ള ധീരദേശാഭിമാനികളെക്കുറിച്ച് കോണ്‍ഗ്രസ് മിണ്ടാറില്ലെന്നും ഒരു കുടുംബമാണ് ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം വാങ്ങി നല്‍കിയതെന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളെന്നും മോദി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha