വിജ്ഞാനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രമേ ആധിപത്യമുള്ളൂ എന്നാണ് അധികാരത്തില്‍ ഇരിക്കുന്നവരുടെ വിചാരം; വിവിധ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് രാഹുൽഗാന്ധി
എല്ലാ കാര്യത്തിലും ഏകാധിപത്യം പുലര്‍ത്തുന്ന രീതിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഒരുതരത്തിലുള്ള ബഹുസ്വരതയിലും അവര്‍ക്ക് വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. വിവിധ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജ്ഞാനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് മാത്രമേ ആധിപത്യമുള്ളൂ എന്നാണ് അധികാരത്തില്‍ ഇരിക്കുന്നവരുടെ വിചാരം. തങ്ങള്‍ക്ക് മാത്രമേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ എന്നാണ് ഇക്കൂട്ടര്‍ ജനങ്ങളോട് പറയുന്നത്. തങ്ങളല്ലാതെ മറ്റാരും ഇന്ത്യയെക്കുറിച്ച് സംസാരിക്കരുതെന്നും സ്വപ്‌നം കാണരുതെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. ബഹുസ്വരതയില്ലെങ്കില്‍ ഇന്ത്യയെ ഒരു രാജ്യമാണെന്ന് എങ്ങിനെ പറയും. താന്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുമ്ബോള്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്കാര്‍ വിളറി പിടിക്കുന്നതെന്ന് മനസിലാകുന്നില്ല. താന്‍ ഒരു ക്ഷേത്രത്തിലോ ക്രിസ്ത്യന്‍ പള്ളിയിലോ ഗുരുദ്വാരയിലോ പോകുമ്ബോള്‍ ബി.ജെ.പിക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
പലകാര്യങ്ങളിലും കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ താന്‍ സംവാദത്തിന് വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുടക്കുകയാണ് അവര്‍ ചെയ്‌തിട്ടുള്ളത്. കാശ്‌മീര്‍ വിഷയത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ സംവാദത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ അതിന് തയ്യാറായിട്ടില്ല.കാശ്‌മീരില്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുമ്ബ് തന്നെ താന്‍ ഇക്കാര്യത്തില്‍ ജയ്റ്റ്‌ലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തെ പുച്ഛിക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്നും രാഹുല്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha