ദീർഘകാലമായുള്ള അസുഖം മനസ് മടുത്ത് മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ അജീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകര്‍(62), ഭാര്യ വിജയലക്ഷ്മി(56) എന്നിവരാണ് ആത്മഹത്യ ചെയ്തത്. സുധാകറിന്‍റെ വിരമിക്കലിന് ശേഷം ഇരുവരും തിരിച്ചന്നൂറില്‍ താമസിച്ച് വരികയായിരുന്നു . മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായ് അയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദീര്‍ഘകാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. ഇതില്‍ മനം മടുത്താണ് സുധാകര്‍ ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഭര്‍ത്താവ് ട്രെയിനില്‍ നിന്ന് ചാടി എന്നറിഞ്ഞതിന്‍റെ പിന്നാലെ ഭാര്യയും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ റെനിഗുണ്ടയിലെ റെയില്‍വെ പാളത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha