കെ എസ് ആർ ടി സിയിൽ കൂട്ട പിരിച്ചുവിടൽ ....773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു
കെ എസ് ആർ ടി സി യെ കബളിപ്പിച്ചു മുങ്ങി നടക്കുകയായിരുന്ന 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു. ദീർഘകാലമായി ഇവർ ലീവിലായിരുന്നു. പലരും കെ എസ് ആർ ടി സിയിൽ നിന്ന് ലീവെടുത്ത് വിദേശത്തു ജോലി ചെയ്യുകയായിരുന്നു .
ദീർഘകാലമായി ജോലിയിൽ പ്രവേശിക്കാത്തവർ തിരെകെ ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി നേരത്തേതന്നെ നോട്ടീസ് നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. നോട്ടീസ് നല്‍കിയിട്ടും ജോലിക്ക് ഹാജരാകാത്തവരെയാണ് പിരിച്ചു വിട്ടതെന്ന് കെഎസ്‌ആർടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ എസ് ആർ ടി സി കണ്ടെത്തി. ഇത്തരത്തിൽ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫലത്തിൽ സർവീസിന്റെ അവസാന കാലഘട്ടത്തിൽ സര്‍വീസില്‍ പുനപ്രവേശിക്കുകയും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന പതിവുണ്ട്. ഈ പ്രവണത നിർത്തലാക്കാൻ കൂടിയാണ് ഇത്തരം ഒരു തീരുമാനം.
https://www.facebook.com/Malayalivartha