രാത്രി കറണ്ട് പോയ തക്കം നോക്കി കാമുകനുമായി ഒളിച്ചോടി; തിരച്ചിലിനൊടുവിൽ വീട്ടിൽ എത്തിച്ച പെൺകുട്ടിയെ അന്യജാതിക്കാരനുമായി ഇറങ്ങിപ്പോയെന്നാരോപിച്ച് മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചവശയാക്കി
മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പഞ്ചായത്ത് മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. ബീഹാറിലെ നവാഡയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി വൈദ്യുതി നിലച്ചപ്പോഴാണ് യുവതി വീട്ടില്‍ നിന്ന് യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് പിതാവ് പറഞ്ഞു.
തുടര്‍ന്ന് പിതാവ് അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഹോദരന്മാര്‍ തിരച്ചില്‍ തുടങ്ങി. തനിക്കിഷ്ടപ്പെട്ട യുവാവിനൊപ്പം പോകുകയാണെന്ന് യുവതി പഞ്ചായത്തിനെ അറിയിച്ചു. ഇതോടെ യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവന്ന ശേഷം ഗ്രാമത്തിലെ മരത്തില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. പിതാവിനെ കൂടാതെ പഞ്ചായത്ത് അംഗങ്ങളും യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. അവശയായ പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു. ഗ്രാമവാസികള്‍ ഇതെല്ലാം കണ്ട് നില്‍ക്കുക മാത്രമാണ് ചെയ്തത്.
മകള്‍ സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും അങ്ങനെ ചെയ്യാതിരുന്ന മകളെ ക്രിമിനലായി മാത്രമെ കാണാനാകൂവെന്നും പിതാവ് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha