ഇത്തവണ ബി ജെ പി അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിർമിക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നിയമം കൊണ്ടുവരുമെന്ന് വിശ്വഹിന്ദു പരിഷത്ത്
ഇത്തവണ അധികാരത്തിൽ വന്നാൽ അയോധ്യയിൽ ക്ഷേത്രം നിർമിക്കുമെന്ന് ഉറച്ച നിലപാടുമായി വീണ്ടും ബി ജെ പി . പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിയമം കൊണ്ടുവരുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ സാന്ദ് ഉച്ചാധികാർ സമിതി അഭിപ്രായപ്പെട്ടു. .
തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴെല്ലാം ‘രാമക്ഷേത്ര’മെന്ന തുറുപ്പുഗുലാന്‍ പ്രയോഗിക്കുന്നത് ബി ജെ പി യുടെ പതിവാണ്. എന്നാൽ ഇപ്രാവശ്യം അങ്ങിനെ അല്ല എന്നാണ് ബി ജെ പി നേതൃത്വം ഉറപ്പിച്ചു പറയുന്നത്.
ഇന്നലെ ദില്ലിയിൽ സംഘടിപ്പിച്ച വിശ്വഹിന്ദുപരിഷത്ത് ഉന്നതാധികാര സമിതിയാണ് ക്ഷേത്ര നിർമാണ തീരുമാനം എടുത്തത് . രാമക്ഷേത്രം എത്രയും വേഗം നിർമ്മിക്കാൻ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗത്തിൽ പാസ്സാക്കിയിരുന്നു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയുണ്ട്. എന്നാൽ ഇതിൽ തീർപ്പാകുന്നതുവരെ കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് വിശ്വഹിന്ദു പരിഷത്ത്.
നിയമം കൊണ്ടുവരാന്‍ എം.പിമാര്‍ വഴി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നിയമ നിര്‍മ്മാണത്തിനായി രാഷ്ട്രപതി ഇടപെടണമെന്നും വി.എച്ച്.പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്രജെയിന്‍ തുടങ്ങിയവർ പറഞ്ഞു.
പോരാത്തതിന് അയോധ്യയില്‍ രാമക്ഷേത്രം പണിയുകതന്നെ ചെയ്യുമെന്ന് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ എക്കാലത്തെയും അജന്‍ഡയാണെന്നാണ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്വാനിയും പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതോടെ ബി ജെ പി വീണ്ടും ശ്രീരാമനെ കൂട്ട് പിടിക്കാൻ തുടങ്ങി എന്ന തരത്തിലുള്ള ആക്ഷേപങ്ങളും വന്നു തുടങ്ങി. എന്നാൽ ഇത്തവണ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയണം എന്ന ഉറച്ച തീരുമാനത്തിലാണ് ബിജെപി നേതൃത്വം എന്നാണ് പറയുന്നത്
https://www.facebook.com/Malayalivartha