"ആ അഞ്ച് ദിവസം സ്ത്രീകളോട് അമ്പലത്തില്‍ പോകണം എന്ന് സുപ്രിം കോടതി നിർബന്ധിച്ചിട്ടില്ല"; വിവാദങ്ങൾക്ക് തിരികൊളുത്തി സുപ്രീം കോടതി വിധിയെ അനുകൂലിച്ചു ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ശബരിമല സ്ത്രീ വിഷയത്തിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കേരളത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി വിധിയെക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമ്പോൾ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള സ്വാമിയുടെ ട്വീറ്റ് വിവാദത്തിലായിരിക്കുകയാണ്.
ആ അഞ്ച് ദിവസം സ്ത്രീകളോട് അമ്പലത്തില്‍ പോകണം എന്ന് സുപ്രിം കോടതി വിധിയില്‍ നിര്‍ബന്ധിക്കുന്നില്ല. അത് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ട കാര്യമാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ശബരിമലയില്‍ പോകണം എന്ന് കോടതി ആരോടും നിര്‍ബന്ധിച്ചിട്ടില്ല. പോകേണ്ടവര്‍ക്ക് പോകാം. പോകാത്തവരെ ആരും നിര്‍ബന്ധിച്ച് പറഞ്ഞയക്കില്ല. ദൈവത്തിന് എന്താണ് വേണ്ടത് എന്ന് ആര്‍ക്ക് അറിയാം എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്....
" Why are Kerala women protesting SC judgment on Sabarimalai?The judgment does not compel them on “those 5 days” to go to the temple. It is voluntary. Since they are not compelled to go to the temple, those who want to go cannot be forced not to go. As for what Gods want who knows? "

https://www.facebook.com/Malayalivartha























