കേന്ദ്ര മന്ത്രി എം.ജെ.അക്ബറിനെതിരെ കൂടുതൽ ആരോപങ്ങൾ; അക്ബർ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ആരോപങ്ങളുമായി കൂടതൽ പേർ രംഗത്ത്. ഏഷ്യൻഏജ് മുൻ മാധ്യമപ്രവർത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. അക്ബർ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് വെളിപ്പെടുത്തൽ.
അക്ബറിനു കീഴിൽ ജോലി ചെയ്തിരുന്ന സമയത്ത്, തന്നെ അദ്ദേഹത്തിന്‍റെ റൂമിലേക്ക് നിരന്തരം വിളിച്ചുവരുത്തുമായിരുന്നുവെന്നും വാതിൽ അടച്ചതിനു ശേഷം ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്നുമാണ് മാധ്യമപ്രവർത്തക വ്യക്തമാക്കിയത്. ഓഫീസിലെ മറ്റൊരു സ്ത്രീയെ അനുനയിപ്പിക്കാനും തന്നോട് അക്ബർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
അക്ബർ നിലപാട് തുടർന്നതോടെ താൻ അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ കൈവശം രാജിക്കത്ത് നൽകിയ ശേഷം സ്ഥാപനം വിടുകയായിരുന്നുവെന്നും മാധ്യമപ്രവർത്തക കൂട്ടിച്ചേർത്തു.
"മീ ടൂ' കാമ്പെയിന്‍റെ ഭാഗമായി ലൈവ്മിന്റ് നാഷണൽ ഫീച്ചേഴ്സ് എഡിറ്റർ പ്രിയ രമണിയാണ് മുൻ എഡിറ്ററും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ അക്ബറിനെതിരേ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. മുൻ മാധ്യമപ്രവർത്തകനായ അക്ബർ വനിതാ മാധ്യമപ്രവർത്തകരെ തന്റെ ഹോട്ടൽ മുറിലേക്ക് അഭിമുഖത്തിനായി വിളിച്ചുവരുത്തിയെന്നും മോശമായ രീതിയിൽ പെരുമാറിയെന്നുമായിരുന്നു ആരോപണം.
ഇതിനു പിന്നാലെ മറ്റ് പലരും അക്ബറിനെതിരെ രംഗത്ത് വന്നിരുന്നു. അക്ബർ ഇപ്പോൾ നൈജീരിയയിലാണെന്നാണു കരുതപ്പെടുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha