കോളേജുകൾക്ക് കടിഞ്ഞാണിട്ട് യൂ ജി സി, സർട്ടിഫിക്കറ്റുകൾ പിടിച്ചു വെച്ചാൽ പിടിവീഴും; വീഴ്ച വരുത്തുന്ന സ്ഥാപങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും യുജിസി ഗ്രാൻറ്റും തരിപ്പണമാകും:സ്ഥാപനം മാറിയാൽ വാങ്ങിയ ഫീസ് തിരിച്ചു നൽകണം
കലാലയ വിദ്യാർത്ഥികൾക്ക് അനുകൂല നടപടി പുറപ്പെടുവിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ. ഇനി മുതൽ വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചു വെക്കാൻ കോളേജുകൾക്ക് അധികാരമില്ലെന്ന് യൂ ജി സി. പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ മാത്രമേ കോളേജുകൾക്ക് അധികാരമുള്ളു.
വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മാത്രം പ്രവേശന സമയത്ത് നൽകിയാൽ മതി.ഒറിജിനൽ നൽകേണ്ടതില്ല. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കൂടാതെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ പിന്നീട് സ്ഥാപനം മാറുകയോ കോഴ്സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കിൽ വിദ്യാർത്ഥികളിൽ നിന്ന് കോളേജുകൾ വാങ്ങിയ ഫീസ് തിരികെ നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ഫീസ്തിരിച്ചു നൽകണമെന്നുള്ള വിജ്ഞാപനം ഇങ്ങനെ :
1 പ്രവേശന നടപടികൾ പൂർണമാകുന്നതിന്റെ 15 ദിവസം മുന്പാണ് വിദ്യാർത്ഥികൾ അറിയിക്കുന്നതെങ്കിൽ വാങ്ങിയ മൊത്തം തുകയും നൽകണം
2 പ്രവേശന നടപടികൾ പൂർണമാകുന്നതിന്റെ 15 ദിവസത്തിനകത്താണെങ്കിൽ 90 ശതമാനം ഫീസ് കോളേജ് തിരികെ നൽകണം
3.എന്നാൽ പ്രവേശനം പൂർത്തിയായി 15 ദിവസത്തിനുള്ളിൽ ആണെങ്കിൽ 80 ബി ശതമാനം ഫീസ് നലകിയാൽ മതി
4 പ്രവേശനം പൂർത്തിയായി 15 ദിവസം മുതൽ ഒരുമാസത്തിനിടെ ആണെങ്കിൽ 50 ശതമാനം ഫീസ് മടക്കി നൽകണം.അതേസമയം പ്രവേശന നടപടികൾ അവസാനിച്ച് ഒരുമാസത്തിനു ശേഷവുമാണെങ്കിൽ ഫീസ് തിരിച്ചു നൽകേണ്ടതില്ല
എന്നാൽ സ്ഥാപനങ്ങൾക്കു പ്രവേശന നടപടി ക്രമങ്ങളുടെ ചെലവിലേക്ക് ഫീസിന്റെ അഞ്ചു ശതമാനമോ പരമാവധി 5000 രൂപ വരെയോ ഈടാക്കാം.
ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പ്രവേശന നടപടിക്രമങ്ങൾക്ക് പിഴ, ഗ്രാന്റ് എടുത്തുകളയൽ
അനുമതി റദ്ധാക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു .
ഈ ചട്ടം അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പ്രാബല്യത്തിൽ വരും. ഇത് എല്ലാ എൻജിനീയറിങ് കോളേജുകൾക്കും നിർദേശം ബാധകമാണെന്നും മാനവ വികസന മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു.
https://www.facebook.com/Malayalivartha