ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ അനില്‍ അംബാനിക്ക് ലാഭം 30,000 കോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനെന്ന് രാഹുൽഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കി കൊടുത്തതായും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഫ്രാന്‍സിലെ മീഡിയ പാര്‍ട്ട് ഏജന്‍സിയുടെ വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കരാറിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ നിര്‍ബന്ധമായും തിരഞ്ഞെടുക്കണമെന്ന വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ഇതോടെ മോദി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
മോദി അംബാനിയുടെ ജോലിക്കാരനായി മാറി. റാഫേല്‍ വിഷയത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ മോദി ബാദ്ധ്യസ്ഥനാണ്. അല്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഉപേക്ഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. റാഫേല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്ക് പോയത് ദുരൂഹതയേറ്റുന്നു. കരാറിലെ അഴിമതി മൂടിവയ്ക്കാനാണ് ഇതെന്ന് സംശയിക്കേണ്ടയിരിക്കുന്നു. കൂടുതല്‍ സത്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ
https://www.facebook.com/Malayalivartha