Widgets Magazine
22
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

ഉറ്റവരുടെ ഉയിരെടുത്തിട്ടും തെല്ലും കുറ്റബോധമില്ലാതെ 19 കാരന്‍... നാടിനെ നടുക്കിയ കൂട്ടകൊലപാതകത്തിൽ പ്രതി പിടിയിലായതോടെ പുറത്ത് വരുന്നത്...

12 OCTOBER 2018 01:14 PM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ ഡല്‍ഹി കൂട്ടക്കൊലയിൽ മകനാണ് പ്രതിയെന്ന് തെളിഞ്ഞതോടെ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും. ഉറ്റവരുടെ ഉയിരെടുത്ത് പക തീർത്തത് പട്ടം പറത്താന്‍ പുറത്തേക്ക് പോകുന്നതിന് വീട്ടുകാര്‍ എതിര്‍ത്തതെന്നാണ് ആദ്യം പുറത്ത് വന്ന കഥകളെങ്കിലും പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകളാണ്. അറസ്റ്റിലായ 19 കാരന്‍ കൊലപാതക ഹരം കൂട്ടുന്ന പിയുബിജി ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമഎന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു കൗമാരക്കാരനില്‍ നിന്നും പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്ത് കാര്യങ്ങള്‍ ചെയ്തിരുന്ന സൂരജ് എന്ന സര്‍ണാംവര്‍മ്മയുടെ ചെയ്തികള്‍ പോലീസിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്.

ക്‌ളാസ്സ് കട്ട് ചെയ്ത് കൂട്ടുകാരുമായി സമയം ചെലവഴിച്ചിരുന്ന ഇയാള്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെ ഗെയിം കളിച്ചിരുന്നു. ക്‌ളാസ്സില്‍ കയറാതെ കൂട്ടുകാരുമായി സമയം ചെലവഴിക്കാന്‍ ന്യൂഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ ഒരു മുറി തന്നെ ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്നു. പിതാവ് മിഥിലേഷ്, മാതാവ് സിയ, സഹോദരി എന്നിവരെ നിര്‍വ്വികാരതയോടെയാണ് കൊന്നൊടുക്കിയത്.

കൊലപാതകത്തില്‍ തരിമ്പും ഖേദം പ്രകടിപ്പിക്കാതിരുന്ന ഇയാള്‍ എപ്പോഴും പറഞ്ഞിരുന്നത് തന്നെ നിയമത്തില്‍ നിന്നും രക്ഷപ്പെടുത്താനാണ്. വീട്ടില്‍ മോഷ്ടാക്കള്‍ കയറിയെന്നും അവര്‍ മാതാപിതാക്കളെയൂം സഹോദരിയെയും കൊലപ്പെടുത്തിയെന്നുമാണ് സൂരജ് പറഞ്ഞത്. വീട്ടിലെ മൂന്ന് പേരെയും കൊലപ്പെടുത്തിയ പയ്യന്‍ പിന്നീട് വീട്ടില്‍ കളവ് നടന്നെന്ന് സ്ഥാപിക്കുന്ന രീതിയില്‍ വീട് അലങ്കോലമാക്കുകയും ചെയ്തു. എന്നാല്‍ നിരന്തരം നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. തികച്ചും ആസൂത്രിതമായിട്ട് നടത്തിയ കൊലപാതകത്തിന് തൊട്ടു മുമ്ബ് വരെ ഇയാള്‍ വളരെ സാധാരണ നിലയിലാണ് പെരുമാറിയത്.

അര്‍ദ്ധരാത്രി വരെ മാതാപിതാക്കളുടെ ഫോട്ടോ ആല്‍ബം കണ്ടിരുന്ന ഇയാള്‍ പിന്നീട് ഉറങ്ങിയ ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ എഴുന്നേറ്റു. പിതാവിനെയാണ് ആദ്യം വകവരുത്തിയത്. പല തവണ കുത്തുകയായിരുന്നു. ഉണര്‍ന്ന് ശബ്ദമുണ്ടാക്കിയ അതേ മുറിയില്‍ തന്നെ കിടന്നുറങ്ങിയ മാതാവിനെ കുത്തി. അതിന് ശേഷം സഹോദരിയുടെ മുറിയിലേക്കായിരുന്നു പോയത്.

പെങ്ങളുടെ കഴുത്തിലാണ് കുത്തിയത്. ഇതിനിടയില്‍ ആദ്യം കുത്തേറ്റ അമ്മ മകനെ തടഞ്ഞ് മകളെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അമ്മയെ വീണ്ടും കുത്തുകയും പിന്നാലെ തന്നെ സഹോദരിയുടെ വയറ്റില്‍ കത്തി കയറ്റുകയും ചെയ്തു. കൃത്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷം വിരലടയാളങ്ങള്‍ കഴുകിക്കളഞ്ഞശേഷം അയല്‍ക്കാരെ വിളിച്ചുണര്‍ത്തി. സൂരജിനെക്കുറിച്ച്‌ അയല്‍ക്കാര്‍ക്ക് മോശമായ അഭിപ്രായമാണുള്ളത്. വീട്ടില്‍ അയാള്‍ കുടുംബാംഗങ്ങളുമായി പതിവായി വഴക്കുണ്ടാക്കുന്നതിന്റെ ശബ്ദം അവര്‍ പലപ്പോഴും ഉയര്‍ന്നു കേട്ടിരുന്നു. അതേസമയം വളരെ ശാന്തനും നല്ലവനുമായ ചെറുപ്പക്കാരനായിട്ടായിരുന്നു ഇയാള്‍ ബന്ധുക്കളുടെ മുന്നില്‍ നടിച്ചിരുന്നത്. അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയ പ്രധാന കാര്യം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പത്തു പേര്‍ ഉള്‍പ്പെട്ട ഒരു സൗഹൃദ വലയത്തിലെ പ്രധാന കണ്ണിയായിരുന്നു സൂരജ്. മറ്റു കൂട്ടുകാര്‍ ആരാധനയോടെ കണ്ടിരുന്ന ഇയാളാണ് ക്‌ളാസ്സ് കട്ട് ചെയ്ത് കറങ്ങാന്‍ പോകാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നത്. ഇവരെല്ലാം ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലും സജീവമായിരുന്നു.

മെഹ്‌റൗളിയിലെ സൂരജിന്റെ വാടകമുറിയില്‍ ടെലിവിഷനും മറ്റും ഉണ്ടായിരുന്നു. ക്‌ളാസ്സില്‍ പോകാതെ ഇവിടെയിരുന്ന് ടി വി കാണുകയാണ് പ്രധാന വിനോദം. ഒരു പകല്‍ മുഴുവനും ഓണ്‍ലൈന്‍ ഗെയിമായ പിയുബിജി കളിക്കുകയും ചെയ്തിരുന്നു. പരീക്ഷ തോറ്റാല്‍ പിതാവ് തന്നെ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ സൂപ്പര്‍വൈസിംഗിന് വിടുമെന്ന് ഭയന്ന് 12 ാം ക്‌ളാസ്സ് പരീക്ഷ എഴുതാതിരിക്കുകയാണ് ഇയാള്‍. എന്നാല്‍ മകനെ തന്നെപ്പോലെ ഒരു കോണ്‍ട്രാക്ടറാക്കാന്‍ ഗുര്‍ഗോണിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പിതാവ് ഇയാളെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമയ്ക്ക് ചേര്‍ത്തിരുന്നെങ്കിലൂം ഉഴപ്പിനടക്കുകയായിരുന്നു. നന്നായി പഠിക്കുന്ന സഹോദരിയുമായി തട്ടിച്ചു നോക്കിയ ശേഷം മാതാപിതാക്കള്‍ കുറ്റപ്പെടുത്തുന്നതില്‍ സഹോദരിയോട് സൂരജിന് അടങ്ങാത്ത പകയുണ്ടായിരുന്നു. തന്റെ രഹസ്യങ്ങള്‍ മാതാപിതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതിലും നല്ല ദേഷ്യമുണ്ടായിരുന്നു.

കുറ്റകൃത്യം നടത്തുന്ന കാര്യത്തില്‍ മുമ്ബും ഇയാള്‍ക്ക് പരിചയമുണ്ട്. ഒരിക്കല്‍ മാതാപിതാക്കളെ കബളിപ്പിക്കാന്‍ ഇയാള്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയിരുന്നു. അന്ന് മാതാപിതാക്കള്‍ പോലീസില്‍ പോയതിനാല്‍ പോലീസ് അന്വേഷിക്കുന്നതിനിടയില്‍ വഴിയില്‍ നിന്നും ഇയാള്‍ തിരിച്ചെത്തുകയും ചെയ്തു. തട്ടിക്കൊണ്ടു പോയവര്‍ നിയമനടപടി പേടിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അന്ന് പറഞ്ഞ ന്യായീകരണം. പഠിക്കാതെയും മറ്റും നടക്കുന്ന സൂരജിന്റെ തന്നിഷ്ട സ്വഭാവത്തില്‍ മാതാപിതാക്കള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. കൊലപാതകം നടത്തുന്നതിന് മുമ്ബായി സ്വാതന്ത്ര്യ ദിനത്തിന് വീട്ടുകാര്‍ക്കൊപ്പം പട്ടം പറപ്പിക്കലിലും ഇയാള്‍ പങ്കാളിയായിരുന്നു.

വീട്ടുകാരെ ഒുര പാഠം പഠിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ബുധനാഴ്ച സൂരജിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വീട്ടുകാരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വിട്ടുകിട്ടാനുള്ള അപേക്ഷയും ബന്ധുക്കള്‍ നല്‍കിയില്ല. മിഥിലേഷിന്റെ സഹോദരനും അനന്തിരവന്മാരും ചേര്‍ന്നായിരുന്നു ചിത കത്തിക്കുകയൂം മറ്റും ചെയ്തത്. ഗുഡ്ഗാവിലെ കോളജില്‍ സിവില്‍ എഞ്ചിനീയറിംഗിന് പഠിക്കുകയാണ് സുരാജ്. ആദ്യം ആത്മഹത്യചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് രക്ഷിതാക്കളെയാണ് ശിക്ഷിക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നെന്നുമായിരുന്നു സുരാജ് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (31 minutes ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (45 minutes ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (1 hour ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (2 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (2 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (3 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (3 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (3 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (3 hours ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (3 hours ago)

വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....  (4 hours ago)

16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...  (4 hours ago)

തന്ത്രിയെ ജയിലിൽ അടക്കുക എന്നത് സർക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കണം ; ആഞ്ഞടിച്ച് രമേശ്‌ ചെന്നിത്തല  (4 hours ago)

Malayali Vartha Recommends