ജയലളിതയുടെ പ്രിയപ്പെട്ട 412 ഇ.പി ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്...

ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോടനാട് എസ്‌റ്റേറ്റില്‍ സുഖവാസത്തിന് പോകുന്ന വേളകളിലുമാണ് ജയലളിത ഹെലികോപ്ടര്‍ കൂടുതലായി ഉപയോഗിച്ചു വന്നിരുന്നത്. എന്നാല്‍, ജയലളിതയുടെ മരണശേഷം ഹെലികോപ്ടര്‍ അധികമൊന്നും ഉപയോഗിച്ചിട്ടില്ല. ആ ഹെലികോപ്ടറാണ് ഇപ്പോൾ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
ജയലളിതയുടെ 412 ഇ.പി എന്ന ഹെലികോപ്ടറാണ് തമിഴ്‌നാട് സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇരട്ട എഞ്ചിനുള്ള ഈ ഹെലികോപ്ടര്‍ 2006 ലാണ് ജയലളിത വാങ്ങിയത്. ഇതില്‍ 11 പേര്‍ക്ക് യാത്രചെയ്യാം. ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ഈ ഹെലികോപ്ടര്‍. ഹെലികോപ്ടര്‍ വില്‍പ്പന സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് ഹെലികോപ്ടര്‍ പരിപാലിച്ചു വന്നിരുന്നത്.
എന്നാല്‍, ഇപ്പോള്‍ ഇത് വില്‍ക്കാനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. ഹെലികോപ്ടറിന്റെ പഴക്കം പരിഗണിച്ചാണ് വില്‍പ്പനയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























