യുവതിയുടെ മരണം നേരിൽ കണ്ടതോടെ മരിച്ച കുട്ടിയുടെ ആത്മാവ് പിന്നാലെ വരാന്‍ നിരന്തരം കൈകാട്ടി വിളിച്ചു; അപകടത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ സഹിക്കാനാകാതെ യുവാവ് തൂങ്ങിമരിച്ചു
പ്രിയദര്‍ശിനി ഭഗവതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സൗരഭ് വീട്ടിലെ തന്റെമുറിയിലെ ഫാനില്‍ മൂത്തസഹോദരി ആഷ്‌ലേഷയുടെ ദുപ്പട്ട ഉപയോഗിച്ചായിരുന്നു തൂങ്ങിമരിച്ചത്. ഒരു കുട്ടി മരണപ്പെട്ടത് ഉള്‍പ്പെട്ട അപകടത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം മുതല്‍ തന്നെ പ്രേതാത്മാക്കള്‍ വേട്ടയാടുന്നതായിട്ടാണ് ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച നടന്ന സംഭവത്തില്‍ സൗരഭ് നാഗ്പൂര്‍ക്കര്‍ എന്നയാളാണ് മരണമടഞ്ഞത്. മാതാപിതാക്കളോട് പല തവണ മാപ്പിരന്നും സഹോദരിയോട് മാതാപിതാക്കളെ നോക്കണമെന്നും ആവശ്യപ്പെട്ട് താന്‍ മരണം തെരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ സവിസ്തരം വ്യക്തമാക്കുന്ന രണ്ടു പേജ് വരുന്ന കത്ത് പോക്കറ്റില്‍ കണ്ടെത്തി.
ഒരു മാസം മുൻപ് ഉംറര്‍ റോഡില്‍ നടന്ന അപകടത്തിലാണ് മരണം സൗരഭ് കണ്ടത്. അതിന് പിന്നാലെ തന്നെ ഒരു യുവതി മരിച്ച അപകടത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. ആദ്യ അപകടത്തില്‍ മരിച്ച കുട്ടിയുടെ ആത്മാവ് പിന്നാലെ വരാന്‍ നിരന്തരം കൈകാട്ടി വിളിക്കുന്നതായും അപകടത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നതായും കത്തിലുണ്ട്.
ഈ അപകടം മനസ്സിനെ നിരന്തരം മഥിക്കുന്നതായി ഇയാള്‍ നേരത്തേ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. അപകടത്തിന് സൗരഭ് സാക്ഷ്യം വഹിച്ചതായി വീട്ടുകാരും വ്യക്തമാക്കുന്നുണ്ട്. നേരില്‍ കണ്ട അപകടത്തില്‍ മരിച്ച കുട്ടിയുടെ ആത്മാവ് വിടാതെ പിന്തുടരുന്നു എന്ന് വ്യക്തമാക്കിയാണ് 19 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് എന്ന കണ്ടെത്തുകകയായിരുന്നു.
https://www.facebook.com/Malayalivartha