Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വീരമൃത്യു വരിച്ച മകന്റെ ശവസംസ്‌കാരത്തില്‍ അമ്മയുടെ ഉറപ്പ്; ഇളയ മകനെയും സൈന്യത്തില്‍ ചേര്‍ക്കുന്നു

19 FEBRUARY 2019 11:59 AM IST
മലയാളി വാര്‍ത്ത

മൂത്ത മകനെ നഷ്ടപ്പെട്ട അമ്മയുടെ നിസ്സാഹയതല്ല, രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച മകനെയോര്‍ത്തുള്ള അഭിമാനമാണ് ചിക്കൊലമ്മയ്ക്ക്. ചുറ്റും നില്‍ക്കുന്നവര്‍ പൊട്ടിക്കരയുമ്പോഴും ഈ അമ്മ ഉറച്ച ശബ്ദത്തില്‍ പറയുന്നു എനിക്കൊരു മകന്‍ കൂടിയുണ്ട് ദയവുചെയ്ത് അവനെയും കൂടി സൈന്യത്തിലെടുക്കണം. ഭീകരവാദികള്‍ 40 പേരുടെ ജീവനെടുത്തിട്ടും തളരാത്ത ഇന്ത്യന്‍ ജനതയുടെ പ്രതീകമാവുകയാണ് ചിക്കൊലമ്മ. മൂത്ത മകനെ നഷ്ടപ്പെട്ടിട്ടും ഭീകരവാദത്തിനെതിരെ പോരാടാന്‍ രണ്ടാമത്തെ മകനെയും ഞാന്‍ രാജ്യത്തിനായി സമര്‍പ്പിക്കുന്നെന്ന് ചിക്കൊലമ്മ മറുചിന്തകളില്ലാതെ പറയുന്നു. കേന്ദ്രസര്‍ക്കാരിനോട് എനിക്കുള്ള അപേക്ഷ ഇതുമാത്രമാണ്. രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമര്‍പ്പിക്കുന്നു.


പുല്‍വാമ ഭീകരാക്രമണത്തില്‍ മൂത്തമകനെ നഷ്ടപ്പെട്ട അമ്മയാണ് ചിക്കൊലമ്മ. കര്‍ണാകടയില്‍ മണ്ഡ്യയ്ക്കടുത്ത് മെല്ലഹള്ളി സ്വദേശി. എച്ച് ഗുരു എന്നായിരുന്നു ചിക്കൊലമ്മയുടെയും ഹൊന്നയ്യയുടെയും മകന്റെ പേര്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരില്‍ ഒരാളാണ് ഗുരു. ജന്മനാട്ടില്‍ നിന്ന് ഒരുകീലോമീറ്റര്‍ അകലെ ഒരിടത്താണ് ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. മൃതദേഹം എത്താന്‍ വൈകിയതതിനെത്തുടര്‍ന്ന് ശനിയാഴ്ച ഗുരുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല.


പിറ്റേന്നു രാവിലെ മുതല്‍ സമീപഗ്രാമങ്ങളില്‍നിന്ന് നൂറുകണക്കിനുപേരാണ് ഗുരുവിന് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സമാധിസ്ഥലത്തെത്തുന്നവര്‍ പ്രാര്‍ഥിക്കുന്നതിനുപുറമെ ചിതാഭസ്മവും ശേഖരിക്കുന്നുണ്ട്. കാവേരിയില്‍ നിമജ്ജനം ചെയ്യാനാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. നാടിന്റെ നനവ് നിലനിര്‍ത്തുന്ന കാവേരിയിലൂടെ ഗുരുവിന്റെ ഓര്‍മകളെ ജീവിതത്തിലേക്ക് ആവാഹിക്കുകയാണ് നിഷ്‌കളങ്കരായ ഗ്രാമീണര്‍. കര്‍ണാടകയുടെ വിവിധയിടങ്ങങ്ങളില്‍ നടന്നുകൊണ്ടിരുന്ന ഷൂട്ടിങ് നിര്‍ത്തിവച്ച് സിനിമാതാരങ്ങളും കഴിഞ്ഞദിവസം ഗുരുവിന്റെ സമാധി സ്ഥലത്തെത്തി സാധാരണക്കാര്‍ക്കൊപ്പം പ്രാര്‍ഥനകളില്‍ പങ്കെടുത്തു.


രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മകനെയോര്‍ത്ത് എനിക്ക് അഭിമാനം മാത്രമേയുള്ളൂ...മാധ്യമപ്രവര്‍ത്തകരോട് ഗുരുവിന്റെ അമ്മ ചിക്കൊലമ്മ പറഞ്ഞു. ഇപ്പോള്‍ ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ മകന്‍ ആനന്ദിനെയും ഉടനെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഞാന്‍ തയാറാണ്..ഇടറാത്ത വാക്കുകളില്‍ ആ അമ്മ പറയുന്നു. സിആര്‍പിഎഫില്‍ ചേര്‍ന്ന കാര്യം ഗുരു തുടക്കത്തില്‍ കുടുംബത്തില്‍ അറിയിച്ചിരുന്നില്ലെന്നു പറയുന്നു ചിക്കൊലമ്മ. പൊലീസില്‍ ചേരുന്നു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മാസങ്ങള്‍ പലതു കഴിഞ്ഞതിനുശേഷം മാത്രമാണ് മകന്‍ അതിര്‍ത്തി രക്ഷാ സേനയിലാണ് ചേര്‍ന്നതെന്ന് കുടുംബം അറിയുന്നത്.


അതിനിടെ, ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യുകയാണെന്ന് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത അറിയിച്ചു.മണ്ഡ്യയില്‍നിന്നാണ് അംബരീഷ് ജനപ്രതിനിധിയാകുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഗുരു ജനിച്ചത്. കുടുംബത്തിന് ഒരു അലക്കുകടയാണ് ഉണ്ടായിരുന്നത്. സ്വന്തമായി അവര്‍ക്കു ഭൂമിയുമില്ല. ഗുരുവിന്റെ സംസ്‌കാരം നടത്താനും കുടുംബത്തിനു സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞപ്പോഴാണ് രാജ്യത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ച സൈനികന്റെ കുടുംബത്തിന് ഭൂമി നല്‍കാന്‍ തയാറായതെന്ന് സുമലത അറിയിച്ചത്.


മകന്‍ അഭിഷേകിനൊപ്പം ഇപ്പോള്‍ മലേഷ്യയിലാണ് സുമലത. അവിടെനിന്ന് ഒരു വിഡിയോസന്ദേശത്തിലൂടെയാണ് തീരുമാനം അവര്‍ അറിയിച്ചതും. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലുമാണ് താന്‍ ഭൂമി ദാനം ചെയ്യുന്നതെന്നും സുമതല അറിയിച്ചു. ജലസേചന സൗകര്യമുള്ള ഭൂമിയാണ് സുമലത ഗുരുവിന്റെ കുടുംബത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. സന്നദ്ധപ്രവര്‍ത്തകരും സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമൊക്കെ മെല്ലഹള്ളിയിലെത്തി ചിക്കൊലമ്മയെക്കണ്ട് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. മകനുവേണ്ടി പ്രാര്‍ഥിക്കാന്‍ വരുന്നവര്‍ക്കുമുന്നില്‍ ദുഃഖത്താല്‍ തകര്‍ന്നല്ല ചിക്കൊലമ്മ നില്‍ക്കുന്നത്, രാജ്യത്തിനുവേണ്ടി തുടിക്കുന്ന നെഞ്ചും ദേശാഭിമാനത്തില്‍ പ്രകാശം പരത്തുന്ന കണ്ണുകളുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends