പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പാക് ഭരണകൂടം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതോടെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പാക് ഭരണകൂടം. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവല്‍പൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടിയെടുത്തെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍. പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ജെയ്‌ഷെയുടെ ആസ്ഥാനത്തിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തു. പാക് പഞ്ചാബിലെ ബഹാവല്‍പുരിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ നിയന്ത്രണത്തിലുള്ള മതപഠനശാലയും മസ്ജിദും സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. 600 വിദ്യാര്‍ഥികളും 70 അധ്യാപകരും ക്യാംപസിലുണ്ടായിരുന്നതായി പാക് സര്‍ക്കാര്‍ അറിയിച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സമിതിയോഗ തീരുമാനമനുസരിച്ചാണ് നടപടി. എന്നാല്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹറിനെക്കുറിച്ച് പാക്കിസ്ഥാന്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാകൗണ്‍സില്‍ രാവിലെ രംഗത്തെത്തിയിരുന്നു. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞുള്ള പ്രമേയം രക്ഷാകൗണ്‍സില്‍ അംഗമായ ചൈനയ്ക്ക് തിരിച്ചടിയായി. അതേസമയം കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ജയ്‌ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് രണ്ടുപേരെ അറസ്റ്റുചെയ്തു.
ഭീകരതയുടെ പേരില്‍ രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് യു.എന്‍. രക്ഷാസമിതിയുടെ പ്രമേയം. ഒപ്പം ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്ന ചൈനയ്ക്ക് തിരിച്ചടിയും. ഫ്രാന്‍സ് മുന്‍കൈയെടുത്തു കൊണ്ടുവന്ന പ്രമേയത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അമേരിക്കയും ബ്രിട്ടണും റഷ്യയും ഇന്ത്യയ്‌ക്കൊപ്പം നിന്നു. അതോടെ ചൈനയ്ക്ക് വഴങ്ങേണ്ടിവന്നു.
ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുറപ്പാക്കണമെന്നുമുള്ള പ്രമേയത്തിലെ പരാമര്‍ശം ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍ക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കുന്നതാണ്.
അതേസമയം വടക്കന്‍ കശ്മീരിലെ സോപോറില്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇന്നലെ അര്‍ധരാത്രിയില്‍ ആരംഭിച്ച തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജയ്‌ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റുചെയ്ത രണ്ടുപേരില്‍നിന്നും ആയുധങ്ങള്‍പിടിച്ചെടുത്തു. അതേസമയം, ഇന്ത്യയുടെ ഭാഗത്തുനിന്നും തരിച്ചടിയുണ്ടായാല്‍ നേരിടാനുള്ള സൈനിക ഒരുക്കങ്ങളും പാക്കിസ്ഥാന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യയാണ് യുദ്ധ ഭീഷണി മുഴക്കുന്നതെന്ന് പാക് സൈന്യം ആരോപിച്ചു.
40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിക്കാനിടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. കൊടുംഭീകരന്‍ മസൂദ് അസറാണ് ജെയ്‌ഷെ തലവന്‍.
പാക് പഞ്ചാബ് ഭരണകൂടം ജെയ്‌ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത വിവരം പാക് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 70 അധ്യാപകരും 600 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെട്ട കാമ്പസിന്റെ നിയന്ത്രണമാണ് ഏറ്റെടുത്തിട്ടുള്ളതെന്നും പഞ്ചാബ് പോലീസ് കാമ്പസിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ യു.എന്‍ രക്ഷാസമിതി അപലപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ജെയ്‌ഷെ ഭീകരസംഘടനയുടെ പേര് എടുത്തുപറഞ്ഞാണ് രക്ഷാസമിതി ഭീകരാക്രമണത്തെ അപലപിച്ചത്. പ്രസ്താവന വൈകിക്കാന്‍ ചൈനയും പാകിസ്താനും നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. പാക് മണ്ണിലുള്ള ഭീകര സംഘടനകള്‍ക്ക് ധനസഹായം അടക്കമുള്ളവ ലഭിക്കുന്നത് തിരിച്ചറിയുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടുവെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (ഫ്.എ.ടി.എ)ചൂണ്ടിക്കാട്ടിയിരുന്നു. ഭീകരവാദം ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട പാകിസ്താനെ ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കില്ലെന്നും അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























