തെളിവുകളുടെ അഭാവത്തെ തുടർന്ന് അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചു

അലിഗഡ് മുസ്‌ലിം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം പോലീസ് പിൻവലിച്ചു.സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ഥികള്‍ക്കുനേരെയായിരുന്നു കുറ്റം ചുമത്തിയിരുന്നത്. വിദ്യാർത്ഥികൾക്കെതിരെ തക്കതായ തെളിവുകൾ ഇല്ലാത്തതിനാലാണ് കേസ് പിൻവലിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പാകിസ്ഥാൻ അനുകൂല മുദ്രവാക്യം വിളിക്കുകയും, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ഭാരതീയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നല്‍കിയ പരാതിയിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. എന്നാൽ സംഘർഷത്തിനടിയിൽ വിദ്യാർത്ഥികൾ പാകിസ്താനിന് അനുകൂലമായോ രാജ്യദ്രോഹമായി മുദ്രാവാക്യം വിളിക്കുന്നതിന്റെ തെളിവുകള്‍ ഒന്നും തന്നെ പോലീസ് ലഭിച്ചില്ല. തുടർന്നാണ് വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹം കുറ്റം പിൻവലിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 12നാണ് സര്‍വ്വകലാശാലയില്‍ സംഘര്‍ഷം നടന്നത്. എഐഎംഐഎം നേതാവ് അസറുദ്ദീന്‍ ഉവൈസി ക്യാമ്പസ് സന്ദര്‍ശിക്കുന്നത് തടയണമെന്ന് യുവമോര്‍ച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത് .
https://www.facebook.com/Malayalivartha























