നരേന്ദ്ര മോദി ഫാസിസ്റ്റാണ് ; ഇയാളെ ഇന്ത്യയ്ക്ക് വേണ്ടാ : ആഞ്ഞടിച്ച് നടി രോഹിണി

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫാസിസ്റ്റു ആണെന്നും അങ്ങനെയൊരു നേതാവിനെ രാജ്യത്തിന് ആവശ്യമില്ലെന്നും നദി രോഹിണി . ഒരു അഭിമുഖത്തിലാണ് മോഡിക്കെതിരെ രോഹിണി ആഞ്ഞടിച്ചത്. മോഡി തനിക്കു ഇഷ്ടമില്ലാത്തത് പറയുന്നവരെ ഇല്ലാതാക്കുകയാണെന്നും ഇങ്ങനെ ഒരാളെ അല്ല ഇന്ത്യക്കു വേണ്ടിയതെന്നും രോഹിണി പറഞ്ഞു. എന്നാൽ പ്രിയങ്ക ഗാന്ധി ഇന്ത്യയ്ക്ക് മുതല്കൂട്ടാവുകയും ജനങ്ങളെ ആകർഷിക്കാൻ കഴിയുകയും ചെയ്യുന്ന സ്ത്രീയാണെന്നും രേവതി പറഞ്ഞു.
പ്രിയങ്കഗാന്ധി ഹൃദയംകവരാന്‍ പറ്റുന്ന സത്രീയാണ്. പക്ഷേ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രിയങ്കയെ രംഗത്തിറക്കിയത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമായാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് വളരുന്നതാണ് യഥാര്‍ഥ നേതാവെന്നും രോഹിണി വ്യക്തമാക്കി.
രാജ്യത്തിന്‍റെ സ്പന്ദനം അറിയുന്നതിന് മുമ്പ് നേതാവായ ആളാണ് രാഹുല്‍ ഗാന്ധി. ഇപ്പോഴാണ് രാഹുല്‍ ജനങ്ങളെ കേള്‍ക്കാന്‍ തുടങ്ങിയതെന്നും രോഹിണി പറഞ്ഞു. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ മുഖങ്ങള്‍ കടന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘തമിഴ്നാട്ടിലടക്കം നിലനില്‍ക്കുന്ന വോട്ടിന് പണവും പാരിതോഷികങ്ങളും നല്‍കുന്ന രീതി അവസാനിപ്പിക്കണം. കമല്‍ഹാസന്‍റെ അഴിമതി വിരുദ്ധ രീതി നല്ലതാണ്. താരമാണെന്ന കാരണം കൊണ്ട് മാത്രം സ്വീകാര്യത കിട്ടില്ല. സിനിമയില്‍ കാട്ടുന്ന ആത്മാര്‍ത്ഥത രാഷ്ട്രീയത്തിലും കാട്ടിയാല്‍ വിജയിക്കാനാകും’.–രോഹിണി പറയുന്നു.
https://www.facebook.com/Malayalivartha























