അഭിനന്ദന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നു ; പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാക്കിസ്ഥാനില്‍ നിന്നും മടങ്ങിയെത്തുന്ന വീര സൈനികന്‍ അഭിനന്ദന്‍ വര്‍ദ്ധമാനെപ്പറ്റി രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഭിനന്ദനില്‍ എല്ലാവരും അഭിമാനം കൊള്ളുകയാണെന്നും മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ധീര സൈനികൻ എയർഫോഴ്സ് വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദൻ വർദ്ധമാന്‍റെ ധീരതയെ പ്രശംസിച്ചത്. രാജ്യത്തിന് മുഴുവൻ മാതൃകയായ അഭിനന്ദന്‍ വർദ്ധമാൻ തമിഴ്നാട്ടുകാരൻ ആണെന്നതിലും അഭിമാനമുണ്ട്. ഉറിയിലെയും പുൽവാമയിലെയും ഭീകരാക്രമത്തിനും ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പാക്കിസ്താൻ പിടിയിലായ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗ അതിർത്തിയിലെത്തി. പാക് സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക. പാക് സൈന്യത്തിനൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും അഭിനന്ദനൊപ്പമുണ്ട്. അഭിനന്ദന്‍ വര്‍ത്തമാനെ റെഡ്ക്രോസിനാണ് പാക്കിസ്ഥാന്‍ കൈമാറുക. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മെഡിക്കല്‍ പരിശോധന നടക്കും. റെഡ്ക്രോസാണ് അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ലാഹോറില്‍ എത്തിച്ചേര്‍ന്നത്. ലഹോറില്‍നിന്നും റോഡ് മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha























