ഇന്ത്യയുടെ മണ്ണിൽ തൊട്ട് ശാന്തനായി സിംഹം; വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി; വാഗാ അതിര്‍ത്തിയില്‍നിന്നും അഭിനന്ദന്‍ വര്‍ത്തമാനെ അമൃത്സറിലേയ്ക്കും അവിടെനിന്നും പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലും എത്തിക്കും

വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി . അതിർത്തിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത് . വൈകിട്ട് 4.30 യോടെയാണ് അഭിനന്ദിനെ വാഗ അതിർത്തിയിൽ എത്തിച്ചത്. വ്യോമസേന വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരും അഭിനന്ദിന്റെ കുടുംബാംഗങ്ങളും വാഗയിലെത്തിയിട്ടുണ്ട്.
വാഗാ അതിര്‍ത്തിയില്‍നിന്നും അഭിനന്ദന്‍ വര്‍ത്തമാനെ അമൃത്സറിലേയ്ക്കും അവിടെനിന്നും പ്രത്യേക വിമാനത്തില്‍ ന്യൂഡല്‍ഹിയിലും എത്തിക്കും.റാവല്‍പിണ്ടിയില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ലാഹോറില്‍ എത്തിച്ചത്. ലഹോറില്‍നിന്നും റോഡ് മാര്‍ഗ്ഗമാണ് വാഗാ അതിര്‍ത്തിയില്‍ എത്തിച്ചത്.
അതേസമയം, വിംഗ് കാമാന്‍ഡറുടെ തിരിച്ചുവരവില്‍ രാജ്യം ഉത്സാഹത്തിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനുള്ള ഒരുക്കത്തിലാണ് വാഗാ അതിര്‍ത്തി. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ഗേറ്റിന് ഒരു കിലോമീറ്റര്‍ ഇപ്പുറത്ത് ദേശീയ പതാകകളുമായി ഒട്ടേറെ പേരാണ് വിംഗ് കാമാന്‍ഡറെ സ്വീകരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നത്. മുംബൈയില്‍ നിന്നും ജമ്മുവില്‍ നിന്നും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന തന്ത്ര പ്രധാന മേഖലയില്‍ വച്ചാണ് കൈമാറ്റ ചടങ്ങ്.
ഡല്‍ഹിയിലേയ്ക്കുള്ള യാത്രാമധ്യേ വിംഗ് കാമാന്‍ഡറുടെ മാതാപിതാക്കളായ സിംഹക്കുട്ടി വര്‍ത്തമാന്‍, അമ്മ ഡോ. ശോഭ എന്നിവര്‍ക്ക് സഹയാത്രികര്‍ അനുമോദനം അര്‍പ്പിച്ചിരുന്നു.വളരെ സുരക്ഷിതനായി വിംഗ് കാമാന്‍ഡറെ ഇന്ത്യയ്ക്ക് കൈമാറിയ പാക് നടപടി ചരിത്ര സംഭവമായി നിലകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല
https://www.facebook.com/Malayalivartha























