പുല്‍വാമ അക്രമണത്തിൽ കൊല്ലപ്പെട്ട എച്ച് ഗുരുവിന്റെ വിധവയെ ഭർതൃവീട്ടുകാർ പുനർവിവാഹത്തിന് നിർബന്ധിക്കുന്നതായി പരാതി

പുൽവാമ അക്രമത്തെത്തുടർന്നു രാജ്യം നേരിടുന്ന പ്രശ്നങ്ങൾ ഒഴിയുന്നതിനു മുൻപുതന്നെ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഗുരുവിന്റെ വിധവ കലാവതി മറ്റൊരു പ്രശ്നം അഭിമുഖീകരിക്കുന്നു.
തന്റെ ഭർത്താവിനെ നഷ്ടപെട്ട 14 ദിവസം ആകുന്നതേ ഉള്ളൂ.എന്നാൽ ഭർത്താവിന്റെ സഹോദരനെകൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ നിർബന്ധിക്കുന്നു എന്ന പരാതിയുമായി കലാവതി പോലീസിൽ പരാതി നൽകി.
സര്‍ക്കാര്‍ സഹായം പുറത്ത് പോകാതിരിക്കാന്‍ വേണ്ടി ഗുരുവിന്റെ വിധവ കാലാവതിയെ ഭര്‍ത്താവിന്‍റെ സഹോദരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് കുടുംബം .
അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്‍റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.
പുനര്‍ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംബന്ധിച്ച് കലാവതി മാണ്ഡ്യ പൊലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്‍റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ആറുമാസം മുൻപായിരുന്നു ജവാനായ മണ്ഡ്യ സ്വദേശി എച്ച്.ഗുരു(33)വിന്റെയും കലാവതിയുടെയും വിവാഹം.. കലാവതി ഇപ്പോൾ ആറുമാസം ഗർഭിണിയാണ് ബിരുദധാരിയായ കലാവതിയെ എംഎയ്ക്കു ചേർക്കാനുള്ള ഒരുക്കത്തിലായിരുന്നു ഗുരു.
രാജ്യത്തിനുവേണ്ടി രണ്ടാമത്തെ മകനെയും ഞാനിതാ സമർപ്പിക്കുന്നു എന്ന് അന്ന് ഗുരുവിന്റെ അച്ഛനും അമ്മയും പറഞ്ഞത് വലിയ വാർത്ത ആയിരുന്നു.
https://www.facebook.com/Malayalivartha























