വർഷങ്ങൾ നീണ്ട പ്രണയം ഉപേക്ഷിച്ച് മാതാപിതാക്കൾ കണ്ടെത്തിയ യുവാവിനൊപ്പം വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ സതീഷ്‌കുമാറിന്റെ ഉള്ളിൽ പ്രണയം പ്രതികാരമായി മാറി... പട്ടാപകൽ സുഹൃത്തുക്കൾക്കൊപ്പം യുവതിയുടെ കോളേജിലെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി; 20കാരിയുടെ മൃതദേഹം പിന്നെ കണ്ടെത്തിയത് പാതയോരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍; അതിനിടയിൽ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന ക്രൂരത
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കഴുത്തറുത്തുകൊല്ലപ്പെടുത്തിയതായി പരാതി. പെണ്‍കുട്ടി പഠിക്കുന്ന കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ കാറില്‍ സുഹൃത്തിനൊപ്പം എത്തിയാണു തട്ടിക്കൊണ്ടുപോയത്. കാറില്‍ വച്ചു കഴുത്തറുത്തു കൊലപ്പെടുത്തി പെണ്‍കുട്ടിയെ ചാക്കില്‍ കെട്ടി പാതയോരത്തു തള്ളുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. കോളജില്‍ അവധി പറഞ്ഞു വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ എത്താമെന്നു പറഞ്ഞ പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കോളജ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണു പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. സതീഷ് കുമാറിന്റെ സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഗോ മംഗലം പൂശാരി പട്ടിയില്‍ പാതയോരത്താണു പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ഡിണ്ടിഗല്‍ ഒട്ടംഛത്രം രാഘവനായ്ക്കന്‍ പട്ടിയിലെ വെള്ളച്ചാമിയുടെ മകള്‍ പ്രഗതിയാണ്(20) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു പ്രഗതിയുടെ അടുത്ത ബന്ധു ഡിണ്ടിഗല്‍ സ്വദേശി സതീഷ് കുമാറിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. സതീഷ് കുമാറുമായി പ്രണയത്തിലായിരുന്ന പ്രഗതിക്കു വീട്ടുകാര്‍ മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. താനുമായുള്ള വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നു സതീഷ് കുമാര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha