ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയുടെയും തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്യങ്ങളും പാട്ടും പുറത്തിറക്കി ഇരു കൂട്ടരും ; ഇനി നീതി പുലരുമെന്ന് കോൺഗ്രസ്; ഒരു വട്ടം കൂടി മോദിയെന്ന് ബി.ജെ.പി
രാജ്യത്ത് ലോക്സഭാ തെരെഞ്ഞെടുപ്പോടനുബന്ധിച്ച് കോണ്‍ഗ്രസും ബി ജെ പിയും തെരെഞ്ഞടുപ്പ് കളത്തിലിറങ്ങി കളിക്കേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി തുടങ്ങി. തെരെഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ പ്രചാരണ മുദ്രാവാക്യങ്ങളും പാട്ടും പുറത്തിറക്കി ഇരു കൂട്ടരും . കോണ്‍ഗ്രസിനുപിന്നാലെ ബി.ജെ.പി.യുടെ പ്രകടനപത്രികയും മുദ്രാവാക്യങ്ങളും പുറത്തിറങ്ങിയതോടെ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും പ്രധാന പ്രചാരണവിഷയങ്ങളുടെ ചിത്രം തെളിഞ്ഞു കഴിഞ്ഞു.
ഞങ്ങള്‍ നടപ്പാക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുടെ ശീര്‍ഷകം. എന്നാല്‍ ഇതിനെ നേരിടാന്‍ ഉറച്ച ഭാരതം, സുശക്ത ഭാരതം എന്ന തലക്കെട്ടിലൂടെയാണ് ബി.ജെ.പി. ഇതിനെ നേരിടുന്നത്.
ഇനി നീതി പുലരും (അബ് ഹോഗാ ന്യായ്) എന്ന കോൺഗ്രസിന്റെ മുദ്രാവാക്യവും ഗാനവും എ.ഐ.സി.സി ആസ്ഥാനത്ത് പബ്ലിസിറ്റി വിഭാഗം ചെയർമാൻ ആനന്ദ് ശർമ്മയാണ് പുറത്തിറക്കിയത്. .തൊട്ടു പിന്നാലെ മറുമൊഴിയുമായി ഒരു വട്ടം കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യവുമായി ബി.ജെ.പിയും രംഗത്തെത്തി. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണ് മുദ്രാവാക്യവും ഗാനവും പുറത്തിറക്കിയത്.
ഒരിക്കൽ കൂടി മോദിയെന്ന പ്രധാനമുദ്രാവാക്യത്തോടൊപ്പം പ്രവർത്തിക്കുന്ന സർക്കാർ, സത്യസന്ധതയുള്ള സർക്കാർ, വലിയ തീരുമാനങ്ങളെടുക്കുന്ന സർക്കാർ എന്നീ മൂന്ന് ഉപ പ്രമേയങ്ങളിലും ബി.ജെ.പി പ്രചാരണം നടത്തും.
കേന്ദ്രത്തിൽ മികച്ച ഭൂരിപക്ഷത്തോടെയുള്ള സർക്കാർ എന്നതും കാമ്പെയ്‌നിൽ ബി.ജെ.പി ഉന്നയിക്കും. 40 ക്യാപ്ടൻമാരുള്ള 11 അംഗ ടീമല്ല, ഒറ്റ ക്യാപ്ടനുള്ള സർക്കാരാണ് വേണ്ടതെന്ന് പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് അരുൺ ജയ്റ്റ്ലി പറഞ്ഞു.
ജനസംഖ്യയുടെ 20 ശതമാനം വരുന്ന ദരിദ്രര്‍ക്ക് വർഷം 72,000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ കേന്ദ്രീകരിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ ന്യായ്പദ്ധതിക്ക് ബി.ജെ.പി.യുടെ ബദല്‍ നേരത്തേ പ്രഖ്യാപിച്ച 6000 രൂപ നിബന്ധനകളില്ലാതെ എല്ലാ കര്‍ഷകര്‍ക്കും നല്‍കുമെന്നാണ്.
ഭീകരതയോടുള്ള അസഹിഷ്ണുതയും ദേശീയതയുമാണ് ബി.ജെ.പി. പ്രകടനപത്രികയുടെ കേന്ദ്രബിന്ദുവെന്ന് പത്രികാസമിതി തലവന്‍ രാജ്‌നാഥ് സിങ് പറയുന്നു. ന്യായ്(ന്യൂനതം ആയ് യോജന) പദ്ധതിയാണ് കോണ്‍ഗ്രസിന് പ്രധാനമെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.
മിനിമം വരുമാനപദ്ധതി മാത്രമല്ല കോണ്‍ഗ്രസ്‌ന്യായ് എന്ന പദംകൊണ്ടര്‍ഥമാക്കുന്നത്, മോദി സര്‍ക്കാരിനുകീഴില്‍ സര്‍വമേഖലകളിലും നീതി നിഷേധിക്കപ്പെടുന്നു എന്നുകൂടിയാണ്. ന്യായത്തിന്റെ ഈ ഇരട്ടയര്‍ഥത്തില്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. കഴിഞ്ഞ അഞ്ചുവര്‍ഷം മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളിലൂന്നി ദൃഢനിശ്ചയമുള്ള സര്‍ക്കാരിന് ഒരവസരംകൂടി എന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്.
പ്രചാരണയുദ്ധം ഇങ്ങനെ
ബി.ജെ.പി.
മുദ്രാവാക്യം: ഒരിക്കല്‍കൂടി മോദിസര്‍ക്കാര്‍
ഗാനം: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളടങ്ങിയ മൂന്നുമിനിറ്റ് പാട്ട്
വിവരണം: ഭീകരതയ്‌ക്കെതിരേ സന്ധിയില്ല, ദേശീയത, എന്‍.ഡി.എ.യുടെ ഭരണനേട്ടം
കോണ്‍ഗ്രസ്
മുദ്രാവാക്യം: ഇനി നീതി ഉണ്ടാകും
ഗാനം: സാധാരണക്കാരനുള്ള വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാട്ടുകള്‍
വിവരണം: ദരിദ്രന് 72,000 രൂപ, യുവാക്കള്‍ക്ക്‌ജോലി, സ്ത്രീകള്‍ക്ക് സുരക്ഷ.
https://www.facebook.com/Malayalivartha