ഇമ്രാന്റെ പരാമര്‍ശത്തിന് പിന്നില്‍കോണ്‍ഗ്രസിന്റെ ഗൂഡാലോചന; കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ മോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നിൽ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ മോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനു പിന്നിൽ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എന്തുകൊണ്ടാണ് അത്തരമൊരു പ്രസ്താവന വന്നതെന്ന് എനിക്കറിയില്ല, പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാകിസ്താന്റെ സഹായം തേടിയ കോണ്ഗ്രസ് നേതാക്കള് ഉണ്ട്. ഇതും അതിന്റെയൊരു ഭാഗമാണോയെന്നാണ് എന്റെ ആശങ്ക. ഇതുകൊണ്ടെന്താണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാകുന്നില്ല- നിര്മലാ സീതാരാമന് പറഞ്ഞു.എന്നാല് ഈ അഭിപ്രായം തന്റേത് മാത്രമാണ്. പാര്ട്ടിയുടേതോ സര്ക്കാരിന്റേതോ അല്ലെന്നും അവര് വ്യക്തമാക്കി.
ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തുടങ്ങാനുള്ള നല്ലൊരു അവസരമാകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയിലെ അടുത്ത സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ളതാണെങ്കില് കശ്മീർ വിഷയത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കുക വിഷമകരമാകും. ബിജെപിയെപ്പോലെ വലതുപക്ഷ പാര്ട്ടിയാണ് വിജയിക്കുന്നതെങ്കില് പ്രശനപരിഹാരം സാധ്യമായേക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കും ബിജെപിക്കും എതിരെ രംഗത്ത് വന്നിരുന്നു. മോദി വോട്ട് തേടുന്നത് പാകിസ്താനുവേണ്ടിയാണെന്നും മോദിയുമായി പാകിസ്താന് സഖ്യം ചെയ്തിരിക്കുകയാണെന്നും കോണ്ഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തി്ല്‍ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് നിര്‍മല സീതാരാമന്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha