ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കാൻ ശിവസേന ഏറ്റെടുത്ത് സോഷ്യൽ മീഡിയ സംഭവം വൈറൽ
കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് ആലോചിക്കണമെന്നുമായിരുന്നു മുതിര്‍ന്ന പാര്‍ലമെന്റ് അംഗം കൂടിയായ റാവത്ത് പറഞ്ഞത്.
ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും തനിക്ക് ഒരു അനുഭവമുണ്ടെന്നും പറഞ്ഞായിരുന്നു എം.പി തുടര്‍ന്ന് സംസാരിച്ചത്.
‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഒരു ചെറിയ ചേരിയില്‍ പോയി. അവിടുത്തെ ആദിവാസികള്‍ ഒരു ഭക്ഷണം എനിക്ക് കൊണ്ടുവന്നു തന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ ആയുര്‍വേദിക് ചിക്കന്‍ എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്. ഇത് കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും ആ വിധമാണ് അവര്‍ കോഴിയെ വളര്‍ത്തുന്നതെന്നും പറഞ്ഞു.ആയുര്‍വേദ ഭക്ഷണം മാത്രം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആ മുട്ട കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എം.പിയുടെ പരാമര്‍ശത്തെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ഇങ്ങനെയുള്ള ആളുകളാണ് നമ്മുടെ രാജ്യത്തെ ഭരിക്കുന്നതെന്നും എത്ര വിചിത്രമായ പരാമര്‍ശമെന്നുമായിരുന്നു ഒരാളുടെ പ്രതികരണം.ചിക്കനും മുട്ടയും മാത്രം വെജിറ്റേറ്റിയന്‍ പട്ടികയില്‍പ്പെടുത്തിയാല്‍ പോരെന്നും ബീഫും മട്ടനും കൂടി വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്നുമാണ് മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.
മഞ്ഞളും പാലും ചേർത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ് പാശ്ചാത്യലോകത്തുള്ളവർ ശീലമാക്കുമ്പോൾ ഇന്ത്യക്കാർ അത് അവഗണിക്കുകയാണെന്നും റാവത്ത് കൂട്ടിച്ചേർത്തു. ശിവസേന എം.പി സഞ്ജയ് റാവത്ത് വ്യക്തമാക്കിയത് പോലെയാണ് എങ്കിൽ രാജ്യത്ത് ആയുർവേദ ഭക്ഷണം മാത്രം നൽകി കോഴികളെ വളർത്തേണ്ടി വരും അല്ലെങ്കിൽ വെജ്ജും നോൺവെജ്ജുമാക്കി കോഴികളെ തിരിക്കണം.
എന്തൊക്കെ ആയാലും രാജ്യത്ത് പരിഹരിക്കാൻ ഒത്തിരിയേറെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കോഴിയും കോഴിമുട്ടയും സസ്യാഹാരമാക്കാനുള്ള എം.പിയുടെ ശുപാർശ രാജ്യസഭാ അംഗീകരിച്ചാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയ അത് ഏറ്റെടുത്ത് കഴിഞ്ഞു. ആയുർവേദ ആഹാരം നൽകി ബീഫും മട്ടനും കൂടി സസ്യാഹാരമാക്കാനാണ് എപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശുപാർശ.
https://www.facebook.com/Malayalivartha