ജമ്മുകശ്മീരില്‍ സൈനീക നടപടി; ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്റെ തല ചിതറിച്ച് ഇന്ത്യന്‍ സൈന്യം
ജമ്മുകശ്മീരില്‍ ഭീകര്‍ക്കെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ നടപടികള്‍ തകൃതിയായി തന്നെ നടക്കുകയാണ്. പല ഇടങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. സോപോറിലെ ഗുന്ദ്ബ്രാത് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിക്കുകയായിരുന്നു. ജമ്മുകശ്മീര്‍ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ വലിയ രീതിയിലുള്ള സൈനീക നടപടികള്‍ക്കും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അറംപോര സ്വദേശി അദ്‌നാന്‍ അലി ചിന്നയേയാണ് ഇപ്പോള്‍ വധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരനേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇയാളാണ് സോപോര്‍, ബരാമുള്ള മേഖലകളില്‍ ആക്രമണം നടത്തുകയും ആളുകളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തുപോന്ന ആളാണ്.
നേരത്തെ, സോപോറില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചിരുന്നു. ബാരമുള്ള ജില്ലയിലെ വിവിധയിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയും പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനു ശേഷം പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിരുന്നു.
അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെയും ഇന്ന് അറസ്റ്റു ചെയ്തിരുന്നു. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാകിസ്താന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിനു ശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിന്റെ തൊട്ടുമുമ്പാണ് അറസ്റ്റ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സയിദ്. പാകിസ്താനില്‍ സയീദിനെതിരെ ഇരുപത്തിമൂന്നോളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട്. മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
ദീര്‍ഘകാലത്തെ രാജ്യാന്തരസമ്മര്‍ദത്തെ തുടര്‍ന്ന് ഈ മാസം ആദ്യം ഹാഫിസിനെതിരെ പാകിസ്താന്‍ ഭീകരാക്രമണ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് സയീദിനു മേല്‍ ചുമത്തിയിരുന്നത്. പാകിസ്താന്‍ പഞ്ചാബിലെ കൗണ്ടര്‍ ടെററിസം വിഭാഗമാണ് ഹഫീസിനെതിരെ ഈ കുറ്റങ്ങള്‍ ചുമത്തിയത്.നേരത്തെ 2017ല്‍ ഹാഫിസ് സയീദിനെയും നാലു കൂട്ടാളികളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പതിനൊന്നുമാസത്തിനു ശേഷം ഇവരെ വെറുതെ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha