ബീഹാർ ആൾക്കൂട്ട കൊലപാതകം പ്രാദേശിക പ്രശ്നം മാത്രാമാണെന്നു ബീഹാർ മുഖ്യമന്ത്രി
ബിഹാറില്‍ പശുവിനെ കടത്തിയെന്നു ആരോപിച്ചു മൂന്നു പേരെ മര്‍ദിച്ചു കൊന്നതിനെ ന്യായീകരിച്ചു കൊണ്ട് മുഖ്യ മന്ത്രി നിതീഷ് കുമാർ.മൂന്നു പേരെ അതി ക്രൂരമായി തല്ലി കൊന്നതിനെ ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാൻ കഴിയില്ലെന്ന വിചിത്ര വാദമാണ് നിതീഷ് കുമാർ ഉന്നയിച്ചിരിക്കുന്നത്. വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നത്. അവരെ മർദിച്ചവർ ഒരു ആദിവാസി ഗോത്രത്തിൽപ്പെട്ടവരാണ്. മർദ്ദനത്തിൽ മരിച്ചവരിൽ ഒരാള്‍ മുസ്‌ലിമും രണ്ടുപേര്‍ ദലിതുകളുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുക്കളെ മോഷ്ടിച്ചതു കൈയ്യോടെ പിടിക്കൂടിയതിനാലാണ് ഇവരെ ഗ്രാമീണർ എല്ലാരും ചേർന്ന് അടിച്ചത്. അത് കൊണ്ടാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിനെ ഒരു പ്രാദേശിക പ്രശ്‌നമായി മാത്രം കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.30നാണ് സരണ്‍ ജില്ലയിലെ ബനിയാപൂരില്‍ മൂന്നുപേരെ ആൾക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. രണ്ടുപേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് മരിച്ചത്. ഗ്രാമ വാസികളുടെ രണ്ട് ആടുകളെയും ഒരു എരുമയേയും അവർ മോഷ്ടിക്കുന്നത് ഗ്രാമവാസികള്‍ കണ്ടപ്പോളാണ് അക്രമിച്ചതെന്നു പോലീസും പറഞ്ഞു. ഇരുമ്പു കമ്പിയും വടിയും ഉപയോഗിച്ചു മാരകമായിട്ടാണ് അവരെ അടിച്ചത്.
https://www.facebook.com/Malayalivartha