Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

കാശ്മീരിനെ ചൊല്ലി അടി... കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപ്; കൈയ്യോടെ ട്രംപിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദി; കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചതായ പ്രസ്താവന ചൂടു പിടിക്കുന്നു

23 JULY 2019 08:41 AM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ശക്തമാണ്. ഒരു ലോക ശക്തിയും മധ്യസ്ഥത വഹിക്കരുതെന്നാണ് കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യര്‍ഥിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളി. ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. 

വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. കശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞു.

ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ഥിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യവുമായി പല നേതാക്കളും രംഗത്തെത്തിയിരുന്നു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അത്തരമൊരാവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീര്‍ പ്രശ്‌നം ഇന്ത്യ പാക്കിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രം പരിഹരിക്കുമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടിന് മാറ്റമില്ല രവീഷ്‌കുമാര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ അത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിക്കാതെ സാധ്യമാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഷിംല കാരാറും ലഹോര്‍ പ്രഖ്യാപനവുമനുസരിച്ചും കാഷ്മീര്‍ വിഷയമടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്നും രവീഷ്‌കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം ട്രംപിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചയില്‍ ഇടനിലക്കാരോ മൂന്നാംകക്ഷിയോ വേണ്ട എന്നതാണ് 1947 മുതല്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നുപോന്ന നിലപാട്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാം എന്ന് നേരത്തെയും യുഎസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത പരിഹരിക്കണം എന്ന നിലപാട് യുഎസ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാകിസ്താന്‍ മറ്റ് രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കണം എന്ന ആവശ്യം യുഎന്നിലടക്കം നേരത്തെ ഉന്നയിച്ചിട്ടുണ്ട്.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി വിവിധ നേതാക്കളും രംഗത്തെത്തി. ട്രംപ് നുണ പറയുകയാണോ അതോ കാശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു അപ്രഖ്യാപിത നിലപാടുണ്ടോ എന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ചോദിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിനസ്സ് വിജയവും കുടുംബ സൗഖ്യവും! തുലാം, വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടം!  (13 minutes ago)

കേരളം 2026: സർവ്വേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലം; ഭരണവിരുദ്ധ വികാരം വികസനത്തിന് മുന്നിൽ വഴിമാറുന്നു...  (30 minutes ago)

സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....‌  (33 minutes ago)

പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....  (52 minutes ago)

വയനാട് സുൽത്താൻ ബത്തേരിയിൽ വീടിന് തീപിടിച്ച് വയോധികന് ദാരുണാന്ത്യം.... ഭാര്യയ്ക്ക് ​ഗുരുതര പൊള്ളൽ  (58 minutes ago)

എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു...  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി  (1 hour ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്... പവന് ഒറ്റയടിക്ക് 4360 രൂപയുടെ കുറവ്....  (1 hour ago)

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും  (1 hour ago)

ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...  (2 hours ago)

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ....  (2 hours ago)

ജീസാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു...    (3 hours ago)

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

ആക്രമണത്തിൽ കാറിന്റെ പിൻഭാ​ഗത്തെ ചില്ലുകൾ തകർന്നു...  (3 hours ago)

Malayali Vartha Recommends