Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ഇന്നൊരു സ്‌പെഷ്യല്‍ കൂട്ടുകാരന്‍ എന്നെ കാണാന്‍ വന്നു; സോഷ്യൽ മീഡിയയിൽ മിനിട്ടുകള്‍ കൊണ്ട് വൈറലായി മോദിയും കൊച്ചു കൂട്ടുകാരനും

23 JULY 2019 05:07 PM IST
മലയാളി വാര്‍ത്ത

ഏവരെയും ഞെട്ടിച്ചുകൊണ്ട് പതിവിന് വിപരീതമായി ഒരു കുഞ്ഞ് അതിഥിയുടെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതാണ്ചിത്രം. 

പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുമ്പോഴും മേശപ്പുറത്തിരുന്ന മിഠായികളിലാണ് ആ കൊച്ചു കുഞ്ഞിന്റെ ശ്രദ്ധ മുഴുവനും. ഈ ചിത്രങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ പത്തുലക്ഷം ലൈക്കും പതിമൂവായിരത്തിലേറെ കമന്റുമാണ് ലഭിച്ചിരിക്കുന്നത്.

മിനിട്ടുകള്‍ കൊണ്ട് വൈറലായി മാറിയ ഫോട്ടോ കണ്ടവര്‍ക്ക് പ്രധാനമന്ത്രിയുടെ ലാളന ലഭിച്ച കുഞ്ഞ് ആരാണെന്നറിയാനുള്ള ആകാംക്ഷയാണ് ഇനിയുള്ളത്... എന്നാല്‍ തത്ക്കാലം കുഞ്ഞിന്റെ വിവരങ്ങളൊന്നും മോദി പങ്ക് വച്ചിട്ടില്ല. പാര്‍ലമെന്റില്‍ തന്നെ കാണാനെത്തിയ സ്‌പെഷ്യല്‍ കൂട്ടുകാരന്‍ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി ഫോട്ടോ പോസ്റ്റ്.

അനുഷ്‌ക വിരാട് കോഹ്ലി വിവാഹ ചിത്രത്തിന് ശേഷം ഏറ്റവുകൂടുതല്‍ ലൈക്ക് നേടിയത് പ്രധാനമന്ത്രി ഇന്നു പങ്ക് വെച്ച ചിത്രത്തിനാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപന ദിവസ൦ പിറന്ന കുഞ്ഞിന് മോദിയുടെ പേര് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു.മോദിയുടെ റെക്കോര്‍ഡ് ജയമറിഞ്ഞ മെയ്‌ 23നു ജനിച്ചതിനാലാണ് കുഞ്ഞിന് 'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്ന പേര് നല്‍കിയതെന്ന് മാതാവ് മെനാജ് ബീഗ൦ പറഞ്ഞിരുന്നു. അതേസമയം, ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ മുസ്ലിം കുടുംബത്തില്‍ കുഞ്ഞ് ജനിച്ചത് മെയ്‌ 12നാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു.

ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ബീഗം തീയതി തിരുത്തുകയായിരുന്നുവെന്ന ആരോപണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആശുപത്രി രേഖകള്‍ക്ക് വിപരീതമായ വിവരങ്ങളാണ് ബീഗം നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
തന്‍റെ അമ്മായിയുടെ മകനായ മുഷ്താഖ് നിര്‍ബന്ധിച്ചാണ് കുഞ്ഞിന് മോദിയെന്ന പേരിട്ടതെന്നും അതില്‍ താന്‍ ഖേദിക്കുന്നുവെന്നും ബീഗം പിന്ന്നീട് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ കുഞ്ഞിന്‍റെ പേര് ബീഗം മാറ്റിയിരുന്നു. 'മുഹമ്മദ്‌ അല്‍ത്താഫ് ആലം മോദി' എന്നാക്കി. പേരിനെ ചൊല്ലി കുടുംബത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതോടെയാണ് പേര് തിരുത്താന്‍ ബീഗം തീരുമാനിച്ചത്.

എന്നാൽ കാശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശം ഏറെ വിവാദമാകുകയാണ്. പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്രംപ് പറഞ്ഞത് വാസ്തവമാണെങ്കിൽ പ്രധാനമന്ത്രി രാജ്യത്തെ വഞ്ചിച്ചിരിക്കുകയാണ്. കാഷ്മീർ വിഷയത്തിൽ രാജ്യത്തിന്‍റെ താത്പര്യം കേന്ദ്ര സർക്കാർ മാനിച്ചില്ലെന്നും 1972-ലെ ഷിംല കരാറിന്‍റെ ലംഘനമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി. ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ പ്രധാനമന്ത്രി തയാറാകണം. വിഷയത്തിൽ ദുർബലമായ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാക്കുകളല്ല രാജ്യത്തിന് കേൾക്കേണ്ടതെന്നും പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്നും രാഹുൽ പറഞ്ഞു. തിങ്കളാഴ്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്പോഴാണ് കാഷ്മീർ വിഷയത്തിൽ മധ്യസ്ഥനാകണമെന്ന് മോദി അഭ്യർഥിച്ചിരുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. രണ്ടാഴ്ച മുൻപ് മോദിയുമായി നടത്തിയ സംഭാഷണത്തിൽ കാഷ്മീർ വിഷയം കടന്നുവന്നിരുന്നുവെന്നും അന്നാണ് മോദി തന്നോട് മധ്യസ്ഥനാകാൻ കഴിയുമോ എന്ന് ചോദിച്ചതെന്നുമായിരുന്നു ട്രംപിന്‍റെ വാദം. എന്നാൽ ട്രംപിന്‍റെ വാക്കുകൾ കേന്ദ്ര സർക്കാർ തള്ളി. കാഷ്മീർ വിഷയം ഉഭയകക്ഷി പ്രശ്നം മാത്രമാണെന്നും ഇരുരാജ്യങ്ങളും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്നുമാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാർലമെന്‍റിൽ വ്യക്തമാക്കിയത്. കാഷ്മീർ വിഷയത്തിൽ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്നും പ്രധാനമന്ത്രി അത്തരമൊരു ആവശ്യം ആരുടെ മുന്നിലും വച്ചിട്ടില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (4 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (4 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (6 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (6 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (7 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (8 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (8 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (8 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (9 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (9 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (9 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (9 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (9 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (9 hours ago)

Malayali Vartha Recommends