Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

11 വര്‍ഷം മുന്‍പ് ഗോവയില്‍ ബ്രിട്ടീഷ് യുവതി കൊല്ലപ്പെട്ടത് തെളിയിച്ചത് ഒരു ജോടി വള്ളിച്ചെരുപ്പുകള്‍!

23 JULY 2019 05:36 PM IST
മലയാളി വാര്‍ത്ത

2002 ഫെബ്രുവരി 17-ന് ഗോവ ബീച്ച് ഞെട്ടലോടെയാണ് ഉണര്‍ന്നത്. അന്‍ജുന ബീച്ചില്‍ അര്‍ദ്ധ നഗ്‌നമായി ഷാര്‍ലെറ്റ് കീലിംഗ് എന്ന 15-കാരി ബ്രീട്ടീഷുകാരി പെണ്‍കുട്ടി മരിച്ചുകിടക്കുന്നതാണ് ഏവരും കണ്ടത്. രണ്ടു മണിക്കൂര്‍ മുന്‍പ് വരെ ബീച്ചില്‍ കളിച്ചുമറിഞ്ഞുകൊണ്ടിരുന്ന അവള്‍ എങ്ങനെ മരണപ്പെട്ടുവെന്നത് എല്ലാവര്‍ക്കും മുന്നില്‍ ചോദ്യചിഹ്നമായി നിന്നു. ആഘോഷത്തില്‍ മറിമറന്ന ബീച്ചിലെ തിരക്കില്‍ അവളെ കാണാതായത് ആരും അറിഞ്ഞുമില്ല.

മരണപ്പെട്ടതായി വിവരം പരന്നതോടെ പോലീസ് എത്തി. പതിവുപോലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും പിരിഞ്ഞുപോയെങ്കിലും അവിടെ അനാഥമായി രണ്ട് ചെരുപ്പുകള്‍ കിടന്നിരുന്നു. കേസില്‍ നിര്‍ണായക തെളിവായ ചെരുപ്പുകള്‍. ചെരുപ്പിന്റെ ഉടമയെ തേടിയുള്ള അന്വേഷണമാണ് കൊലയാളിയിലേക്ക് എത്തിച്ചത്.

മൃതദേഹത്തില്‍ നിന്നും കുറച്ചുമാറി ഓറഞ്ച് നിറമുള്ള രണ്ട് വള്ളിച്ചെരുപ്പുകള്‍ കിടക്കുന്നത് കോണ്‍സ്റ്റബിള്‍ ഗുരുനാഥ് നായിക് കണ്ടിരുന്നു. പ്രദേശത്തുണ്ടായിരുന്നവരില്‍ നിന്നും നായിക് മൊഴിയും രേഖപ്പെടുത്തി. എല്ലാവരുടെയും മൊഴിയില്‍ പറഞ്ഞിരുന്ന ഒരു കാര്യം രണ്ടു മൂന്നു മീറ്റര്‍ മാറി ചെരുപ്പുകള്‍ കിടപ്പുണ്ടെന്നത് മാത്രമായിരുന്നു. ഷാര്‍ലെറ്റിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയ ശേഷവും ആ ചെരുപ്പുകള്‍ അവിടെ കിടന്നു.

അതിനിടെ, ബീച്ചിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന 39-കാരനായ സാംസണ്‍ ഡിസൂസ തന്റെ വള്ളിച്ചെരുപ്പുകള്‍ തേടി നടക്കുകയായിരുന്നു. പെണ്‍കുട്ടി കൊല്ലപ്പെടും മുന്‍പ് അവസാനമായി കാണപ്പെട്ടത് ഡിസൂസയ്ക്കും സുഹൃത്ത് പ്ലാസിഡൊ കര്‍വലോയ്ക്കും ഒപ്പമായിരുന്നു. ബീച്ചിലെ ഒരു കടയിലെ ജീവനക്കാരായിരുന്നു ഇരുവരും.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം വൈകിട്ട് കടയിലെത്തിയ ഡിസൂസ തന്റെ ചെരുപ്പ് ആരെങ്കിലും കണ്ടോ എന്ന് അന്വേഷിച്ചു. പുലര്‍ച്ചെ അത് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അയാള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ലത്രേ. ഈ സമയം കടയുടമ ലൂയി ചൗസിനോ ബീച്ചില്‍ മൃതദേഹത്തിന് സമീപം ചെരുപ്പുകള്‍ കണ്ട കാര്യം പറഞ്ഞു. കഴിഞ്ഞ രാത്രി മുതല്‍ തന്നെ ചെരുപ്പ് തേടിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് അപ്പോള്‍ ഡിസൂസ മറുപടി നല്‍കിയത്.

ചെരുപ്പുകള്‍ മൃതദേഹത്തിന് സമീപം കണ്ടതായി കടയിലെ വെയ്റ്ററായ ചന്ദ്ര ചവാനും വ്യക്തമാക്കി. എന്നാല്‍ നേരിട്ട് പോയി ചെരുപ്പുകള്‍ എടുക്കുന്നതിന് പകരം അവ എടുത്തുകൊണ്ടുവരാന്‍ ഡിസൂസ, ചന്ദ്രു ചവാനോട് ആവശ്യപ്പെടുകയായിരുന്നു ചന്ദ്രൂ അത് നിഷേധിച്ചു. അന്നേ ദിവസം അവധി ചോദിച്ച് ചന്ദ്രു ചവാന്‍ കടയുടമയെ സമീപിച്ചുവെങ്കിലും സാംസനോട് ചോദിക്കാനായിരുന്നു ഉടമയുടെ നിര്‍ദേശം . അവധിക്ക് സമീപിച്ചപ്പോള്‍ ചെരുപ്പ് എടുത്തുനല്‍കിയാല്‍ അവധി നല്‍കാമെന്നായിരുന്നു സാംസന്റൈ ഉപാധി. ഇതോടെ ചന്ദ്രു ബീച്ചിലെത്തി ചെരുപ്പുകള്‍ എടുത്ത് ഡിസൂസയ്ക്ക് നല്‍കി. അയാള്‍ അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി വയ്ക്കുകയും ചെയ്തു. ഇതോടെ താന്‍ സെയ്ഫ് ആയെന്നാണ് ഡിസൂസ വിചാരിച്ചത്. എന്നാല്‍ ഇതോടെ ഡിസൂസയ്ക്കുള്ള കുരുക്ക് മുറുകുകയായിരുന്നു.

ഡിസൂസ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അയാള്‍ക്ക് 10 വര്‍ഷം കഠിന തടവുവിധിച്ചു. കഠിനതടവ് എന്നാല്‍ തടവ് ശിക്ഷയോടൊപ്പം കഠിനജോലിയില്‍ ഏര്‍പ്പെടണമെന്നുമാണ്. സുഹൃത്ത് പ്ലസിഡോ കാര്‍ലോയെ കുറ്റവിമുക്തനാക്കി. കുറ്റം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ഡിസൂസ സ്വയം പോയി ചെരുപ്പ് എടുക്കുമായിരുന്നുവെന്നും ചന്ദ്രൂ ചവാനെ ആശ്രയിക്കില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ മരണം സ്വാഭാവികമല്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ബീച്ചില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇവര്‍ക്കൊപ്പം കണ്ടിരുന്നൂവെന്ന മൊഴിയും നിര്‍ണായകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്‌കാര്‍ലെറ്റിന്റെ അമ്മ കഴിഞ്ഞ 11 വര്‍ഷമായി നടത്തിവന്ന നിയമയുദ്ധത്തെ തുടര്‍ന്ന് സാംസണിനെ കുറ്റക്കാരനായി കണ്ടെത്തിയതില്‍ ആശ്വാസം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഗോവ ഹൈക്കോടതിയാണ്, സാംസണിനെ വെറുതേ വിട്ടുകൊണ്ടുള്ള ഗോവന്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കി 10 വര്‍ഷത്തെ കഠിനതടവ് വിധിച്ചത്.

സ്‌കാര്‍ലെറ്റിന് മയക്കുമരുന്നു നല്‍കിയതിനു ശേഷം ബലാല്‍സംഗം ചെയ്തുവെന്നും അതിനിടെ മരണം സംഭവിക്കുക ആയിരുന്നുവെന്നുമാണ് കേസ്. എന്നാല്‍ കുറ്റം നിഷേധിച്ച ഡിസൂസ, തന്റെ മേല്‍ തെറ്റായ കുറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends