വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി, മുഖ്യ വിവരാവകാശ കമ്മീഷണര്‍മാരുടേയും വിവരാവകാശ കമ്മീഷണര്‍മാരുടേയും കാലാവധിയും വേതനവും മറ്റ് വ്യവസ്ഥകളും ഇനി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കും

വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു . കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം.
ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും സഭയിൽ നിന്ന് ഇറങ്ങി പോയി.
എഐഎംഐഎ അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി ബില്ലിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. 178 പേർ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ 79 പേർ എതിർത്തായിരുന്നു വോട്ട് രേഖപ്പെടുത്തിയത്
സർക്കാർ തലത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവരാവകാശ ഭേദഗതി കൊണ്ടുവന്നതെന്ന് കേന്ദ്ര പേഴ്‌സണൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മിഷണർമാർക്ക് നിലവിൽ ലഭിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് തുല്യമായ വേതന വ്യവസ്ഥകൾ ഒഴിവാക്കുന്നതാണ് ബിൽ. കേന്ദ്ര, സംസ്ഥാന ഇൻഫർമേഷൻ കമ്മിഷണർമാരുടെ സ്വതന്ത്രാധികാരം വെട്ടിക്കുറയ്‌ക്കാനും സർക്കാരുകൾക്ക് വിധേയമാക്കാനും പുതിയ ബിൽ ലക്ഷ്യമിടുന്നു
വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
നിലവില്‍ അഞ്ച് വര്‍ഷമാണ് വിവരാവകാശ കമ്മീഷണറുടെ കാലാവധി. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചാലും ഇല്ലെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയാകാതെ ഇവരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഈ വ്യവസ്ഥ ഇല്ലാതാകും. വിവരാവകാശ നിയമം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കാന്‍ ഭേദഗതിയിലൂടെ കഴിയും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനത്തിന് തുല്യമായ വേതനമാണ് നിലവില്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ക്കും നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കാലാവധി അഞ്ചില്‍ നിന്നും മൂന്നുവര്‍ഷമാക്കി കൊണ്ടുള്ള മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഭേദഗതി പ്രകാരം സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ക്കു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കഴിയും
വിവരാവകാശ നിയമത്തെ ദുർബലമാക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്ര സർക്കാർ സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ ഓഫീസുകളിലെ സുപ്രധാന തസ്‌തികകളിൽ നിയമനം നടത്താതെ പരാതികൾ തീർപ്പാക്കുന്നത് വൈകിച്ചു. നിലവിൽ 32,000 കേസുകൾ തീർപ്പാകാതെ കിടക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ചോദ്യം ചെയ്യാനും പുറത്തുകൊണ്ടുവരാനുമുള്ള പൗരൻമാരുടെ അവകാശമാണ് ഇല്ലാതാകുന്നത് എന്ന് ശശിതരൂർ എം പി പറഞ്ഞു
പാർലമെന്റിന്റെ നിയമനിർമ്മാണ ചരിത്രത്തിലെ കറുത്ത ദിവസമാണിന്ന്. ഭരണഘടനയോടും നിയമനിർമ്മാണ സഭയോടും ജുഡിഷ്യറിയോടുമുള്ള കനത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് പുതിയ ഭേദഗതി നിയമം. സുപ്രീംകോടതിയുടെ നിർദ്ദേശത്തെ ലംഘിക്കുന്ന പുതിയ ഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.- എന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു
https://www.facebook.com/Malayalivartha























