Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

വി ജി സിദ്ധാർത്ഥയെ ഇല്ലാതാക്കിയത് ബി ജെ പിയും കേന്ദ്ര സർക്കാരും:കഫെ കോഫി ഡേയുടെ ഉപജ്ഞാതാവ് സിദ്ധാർത്ഥയെ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ കോൺഗ്രസിലേക്ക് മടങ്ങുന്നത് തടയാൻ

01 AUGUST 2019 10:23 AM IST
മലയാളി വാര്‍ത്ത

കഫെ കോഫി ഡേയുടെ ഉപജ്ഞാതാവ് സിദ്ധാർത്ഥയെ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ കോൺഗ്രസിലേക്ക് മടങ്ങുന്നത് തടയാൻ. കേന്ദ്ര സർക്കാരും അവരെ താങ്ങി നിർത്തുന്ന വമ്പൻ വ്യവസായികളും ചേർന്നാണ് പദധതി തയ്യാറാക്കിയത്. സിദ്ധാർത്ഥ മരിച്ചതോടെ ഭാരതീയനായ ഒരു സംരംഭകന് ഭാരതത്തിലുള്ള ഭാവി പകൽ പോലെ വ്യക്തമായി.

കോഫി ഡേയെ വിഴുങ്ങാന്‍ മത്സരിച്ചവരില്‍ കൊക്കോ കോളയും റിലയന്‍സും വരെയുണ്ട്. ഭാര്യാപിതാവായ മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിച്ചത് സിദ്ധാര്‍ത്ഥയെ ആദായനികുതിവകുപ്പിനെ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കി. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നെങ്കിലും സിദ്ധാര്‍ത്ഥയെ വെറുതെവിട്ടില്ല. ഒടുവില്‍ ബിജെപി സ്പോൺസർ ചെയ്ത വ്യവസായികൾക്ക് മുന്നിൽ കീഴടങ്ങാതെ സിദ്ധാർത്ഥ നേത്രാവതിയില്‍ അഭയം കണ്ടെത്തി.

ഇന്ത്യന്‍ യുവത്വത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കോഫി ബ്രാന്‍ഡായ കഫെ കോഫി ഡേ സ്ഥാപകനായ സിദ്ധാർത്ഥ ഇന്ത്യന്‍ കോഫി രാജാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. വി ജി സിദ്ധാര്‍ത്ഥയുടെ തിരോധാനത്തിന് പിന്നില്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്തെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കുടിപ്പകയും രാഷ്ട്രീയവുമുണ്ട്.

ഇന്ത്യന്‍ കോഫി ലോകത്ത് അത്ഭുതകരവും വിപ്ലവകരവുമായ മുന്നേറ്റം സൃഷ്ടിച്ച കഫെ കോഫി ഡേയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ വര്‍ഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വമ്പൻ കമ്പനികൾ കഫെ കോഫി ഡേയെ വിഴുങ്ങാന്‍ പദ്ധതി തയാറാക്കിയിരുന്നു. പ്രതിദിനം വളര്‍ച്ചയായിരുന്നു 'സി സി ഡി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ഗ്രൂപ്പിന്റേത്. 1996 ല്‍ തുടക്കം കുറിച്ച കമ്പനിക്ക് ഇതിനകം 250 നഗരങ്ങളിലായി 1740 സ്റ്റോറുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ വേറിട്ട കോഫി സംസ്കാരത്തിന് തുടക്കം കുറിച്ച ബ്രാന്‍ഡ് ആയിരുന്നു സി സി ഡി. ഇന്ത്യന്‍ യുവത്വം ഒന്നാകെ കഫെ കോഫി ഡേയില്‍ ഒത്തുചേരുന്നത് ഗൗരവകരമായ ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു. പഴയ ചായക്കടകളുടെ ആധുനിക മുഖമായിരുന്നു ന്യൂജനറേഷന്‍ ഹൃദയത്തില്‍ വഹിച്ച കഫെ കോഫി ഡേ. ഗൗരവമായ ചർച്ചകൾ ഇല്ലാതാക്കണമെന്നുള്ളത് മോദി സർക്കാരിന്റെ ഗൂഢാലോചനയാണ്. കോഫി ഡേ ഇല്ലാതാകുന്നതോടെ ചർച്ചകളും ഇല്ലാതാകുന്നു.

പക്ഷെ, ഇതിനുപിന്നിലെ രാഷ്ട്രീയബന്ധമാണ് ഇന്ത്യന്‍ കോര്‍പറേറ്റ് ലോകത്ത് പിടിമുറുക്കിയ ബി ജെ പിയെ അസ്വസ്തമാക്കിയത്. കര്‍ണ്ണാടകയിലെ ഏറ്റവും ശക്തനായിരുന്ന മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന എസ് എം കൃഷ്ണയുടെ മകളുടെ ഭര്‍ത്താവായിരുന്നു വിജി സിദ്ധാര്‍ത്ഥ.

എസ് എം കൃഷ്ണയെ ഒതുക്കുന്നതിനായിരുന്നു ആദ്യം മരുമകനായ സിദ്ധാര്‍ത്ഥയുടെ കഫെ കോഫി ഡേയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവച്ചത്. ആദായനികുതി വകുപ്പ് സിദ്ധാര്‍ത്ഥയെ വിടാതെ പിന്തുടര്‍ന്നു. ഒരേസമയം സി സി ഡിയുടെ 25 സ്ഥാപനങ്ങളിലടക്കം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഒടുവില്‍ ബി ജെ പിയുമായി സന്ധി ചെയ്യാന്‍ എസ് എം കൃഷ്ണയ്ക്ക് തയാറാകേണ്ടി വന്നു. കോണ്‍ഗ്രസ് പാരമ്ബര്യം ഉപേക്ഷിച്ച്‌ 2017 മാര്‍ച്ചില്‍ അദ്ദേഹം ബി ജെ പിയില്‍ ചേര്‍ന്നു.

എന്നിട്ടും സിദ്ധാര്‍ത്ഥയെ വെറുതെ വിടാന്‍ ബി ജെ പി തയാറായില്ല. കൃഷ്ണ ബി ജെ പിയില്‍ ചേര്‍ന്നെങ്കിലും അദ്ദേഹത്തിനവിടെ യാതൊരു പരിഗണനയും ലഭിച്ചില്ല. സിദ്ധാര്‍ത്ഥയുടെ സി സി ഡി പിടിച്ചെടുക്കാന്‍ കൊക്കോ കോളയും റിലയന്‍സും മത്സരിച്ചു.സിദ്ധാര്‍ത്ഥ വഴങ്ങാതെ വന്നപ്പോള്‍ ബാങ്കുകളെയും ആദായനികുതി വകുപ്പിനെയും ഉപയോഗിച്ച്‌ സാമ്പത്തികമായി അദ്ദേഹത്തെ തകര്‍ക്കുന്നതിലായിരുന്നു ശ്രമം. ഐ ടി ഡയരക്ടര്‍ ജനറല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഓഹരി വില്‍പ്പന വരെ തടഞ്ഞു.

ഇതിനിടെ രാഷ്ട്രീയമായി തകര്‍ന്ന കൃഷ്ണ കോണ്‍ഗ്രസിലേക്ക് മടങ്ങാനും തീരുമാനിച്ചിരുന്നു. ഇതോടെ സി സി ഡിയുടെ മേല്‍ ബി ജെ പി വീണ്ടും പിടിമുറുക്കി. ഒടുവില്‍ മറ്റ്‌ ഗത്യന്തരങ്ങളൊന്നുമില്ലാതെയാണ് നേത്രാവതിപ്പുഴയിലെ കുത്തൊഴുക്കില്‍ അദ്ദേഹം അഭയം പ്രാപിച്ചത്. പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതായി അദ്ദേഹം സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

ഇതോടെ സി സി ഡിയില്‍ ഉപജീവനം കണ്ടെത്തിയ 50 000 തൊഴിലാളികളാണ് അനാഥരാകുന്നത്. ഒപ്പം രാജ്യത്തെ വ്യവസായ രംഗത്ത് ചില കോര്‍പറേറ്റ് ലോബികളുടെ പിടിമുറുക്കലുകള്‍ക്ക് പുതിയൊരു രക്തസാക്ഷി കൂടി പിറന്നിരിക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends