ബി.ജെ.പി കളി തുടങ്ങി; കശ്മീരില്‍ സൈന്യത്തെ വിന്യസിച്ചും പ്രധാന നേതാക്കളെ തടവിലാക്കിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് വേണ്ടിയുളള അന്തരീക്ഷം ഒരുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍; ഇനി മോദിക്ക് മുന്നിൽ രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡും

കശ്മീരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സൈന്യത്തെ വിന്യസിച്ചപ്പോൾ കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്ന് രാജ്യത്താര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. കശ്മീരില്‍ സൈന്യത്തെ വിന്യസിച്ചും പ്രധാന നേതാക്കളെ തടവിലാക്കിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് വേണ്ടിയുളള അന്തരീക്ഷം ഒരുക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വര്‍ഷങ്ങളായുളള ബിജെപിയുടെ സ്വപ്‌നമാണ് നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കശ്മീരിനൊപ്പം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കലും ബിജെപിയുടെ പ്രഖ്യാപിത മുദ്രാവാക്യങ്ങളാണ്.
മുത്തലാഖ് നിരോധന ബില്ലിനു പിന്നാലെ കശ്മീര്‍ വിഭജന ബില്ലും ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പരുക്കു കൂടാതെ പാസാക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവില്‍ മോദി സര്‍ക്കാരിനു കഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഒട്ടും എളുപ്പമല്ലാത്ത, ഏറെ കടമ്പ കടക്കേണ്ടിവരുന്ന ഏകീകൃത സിവില്‍ കോഡും അസാധ്യമല്ലെന്ന പ്രതീതിയാണ് ഉയരുന്നത്.
രണ്ടാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും വന്‍ ഭൂരിപക്ഷം ലോക്‌സഭയില്‍ നേടുകയും ചെയ്തതോടെയാണ് ബിജെപി ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തീകരിക്കാനുളള തയ്യാറെടുപ്പിലാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി യുഎപിഎ ബില്‍ അടക്കമുളള സുപ്രധാന ബില്ലുകള്‍ രാജ്യസഭയിലും ലോക്‌സഭയിലും പാസ്സാക്കാന്‍ സാധിച്ചു എന്നത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള നീക്കം ബിജെപി നടപ്പിലാക്കിയത് രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ്. ഇനി ഏകീകൃത സിവില്‍ കോഡും രാമക്ഷേത്രവും ആണ് ബിജെപിക്ക് മുന്നിലുളള ലക്ഷ്യങ്ങൾ.
നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യമായി ഏറ്റെടുത്ത വിഷയവും ഏകീകൃത സിവില്‍ കോഡ് തന്നെയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ 2016-ല്‍ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഏകീകൃത സിവില്‍ കോഡ് രാഷ്ട്രീയായുധമാക്കാനായിരുന്നു ബിജെപി നീക്കം. ഭരണഘടനയുടെ 44ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയെ മാനിക്കാത്തവരാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ലിംഗസമത്വവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നതും ഭരണഘടനാ സാധുത ഉള്ളതും ആവണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതും ഈ നിലപാട് തന്നെയായിരുന്നു.
https://www.facebook.com/Malayalivartha






















