ലഡാക്കിന് സമീപം പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍....ഇത്തവണ വെറുതെവിട്ടില്ല ..നിരീക്ഷണം ശക്തമാക്കി ഇന്ത്യ
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കികൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്തിന്റെ അസ്വസ്ഥത പാക്കിസ്ഥാന് മാറിയിട്ടില്ല... വീണ്ടും പാകിസ്ഥാന്‍ ഇന്ത്യൻ അതിർത്തിയിലേക്ക് യുദ്ധവിമാനങ്ങളുമായി വന്നിരിക്കുന്നു...ഇത്തവണ ലഡാക്കിന് സമീപമുള്ള സ്‌കര്‍ദു ബെയ്‌സ് ക്യാംപിലേക്ക് ആണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെയുള്ള യുദ്ധോപകരണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്
”പാകിസ്ഥാന്‍ വ്യോമസേന കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സമീപമുള്ള സ്‌കര്‍ദു ബെയ്‌സ് ക്യാംപിലേക്ക് മൂന്ന് സി-130 യുദ്ധവിമാനങ്ങളില്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയിലെ പാകിസ്ഥാന്റെ നീക്കങ്ങള്‍ ഇന്ത്യയുടെ ഏജന്‍സികള്‍ ഈ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്’ എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുദ്ധവിമാനങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള ഉപകരണങ്ങളാണ് പാകിസ്ഥാന്‍ സ്‌കര്‍ദു ബെയ്‌സ് ക്യാംപില്‍ വിന്യസിക്കുന്നതെന്നാണ് സൂചന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പാകിസ്ഥാന്‍ പ്രകോപനപരമായ നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയതിന് പുറമേ പാകിസ്ഥാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയുടെ നേര്‍ക്കുള്ള പാക് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം പാകിസ്ഥാന്‍ അംഗീകരിക്കണമെന്നും, മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടരുതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു .
ഇതുവരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം മറ്റ് പ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ് . ജനസംഖ്യ വളരെ കുറവും..ലഡാക്കിലെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് വർഷങ്ങളായി ഇവിടത്തെ ജനം ആവശ്യപ്പെടുന്നുണ്ടെന്നാണ് അമിത് ഷാ പാർലമെൻറിൽ പറഞ്ഞത്
സത്യത്തില്‍ പാകിസ്ഥാന്‍ ആശങ്കയിലാണ്. ജമ്മുകശ്മീരിലെയും ലഡാക്കിലെയും വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമവും പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തടയിടും. അവര്‍ക്ക് ജനങ്ങളെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രേരിപ്പിക്കാന്‍ കഴിയില്ല . ഇതാണ് പാക് പ്രതിഷേധത്തിന് പ്രധാനകാരണം
ഇന്ത്യയുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ ഉപേക്ഷിച്ചത് ഏകപക്ഷീയമായ തീരുമാനമാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതും , സംജോത എക്‌സ്പ്രസ് നിര്‍ത്തലാക്കിയതും ഇന്ത്യയോട് ചര്‍ച്ചചെയ്യാതെയാണ്.
കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി പരിഹരിക്കേണ്ടതാണെന്ന് ചൈനകൂടി പറഞ്ഞത് പാക്കിസ്ഥാനേറ്റ ഏറ്റവും വലിയ അടി ആയിരുന്നു.. കശ്മീര്‍ പ്രശ്നത്തില്‍ ചൈനീസ് നിലപാട് ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാമെന്ന പാകിസ്ഥാന്റെ തന്ത്രം ഇതോടെ പാളി..
https://www.facebook.com/Malayalivartha