ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ വലിച്ചറിഞ്ഞവർ ഒന്നോർക്കണം... ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർറ്റിനു കടലാസിന്റെ വില പോലും ഇല്ലാതെയായി
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ വലിച്ചറിഞ്ഞവർ ഒന്നോർക്കണം... ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർറ്റിനു കടലാസിന്റെ വില പോലും ഇല്ലാതെയായി ..
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിതഃസ്ഥിതിപരമായ ദുര്‍ബലതയും കണക്കിലെടുത്തും, ഈ മേഖലയില്‍ കാലാവസ്ഥയുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങള്‍ കണക്കിലെടുത്തും, ഇന്ത്യാ ഗവണ്‍മെന്റ് വനം-പരിസ്ഥിതി വിദഗ്ധസമിതി രൂപീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായിട്ടുള്ള പതിനാലംഗ സമിതി ഒന്നരവര്‍ഷത്തിനുള്ളില്‍ 14 യോഗങ്ങള്‍ ചേര്‍ന്നാണ് 2011 ആഗസ്റ്റ് 31ന് ഇന്ത്യാ ഗവണ്‍മെന്റിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്..
2012 മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, വിവിധ കര്‍ഷക സംഘടനകളും സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യാപകമായ വിമര്‍ശനവുമായി രംഗത്തെത്തി.
ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇവിടെ കൃഷി ചെയ്യരുതെന്നായിരുന്നു പ്രധാന നിര്‍ദേശം, പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കുക. പ്രത്യേക സാമ്പത്തിക സോണുകളോ ഹില്‍ സ്‌റ്റേഷനോ പുതിയതായി അനുവദിക്കരുത്, പൊതു സ്ഥലം സ്വകാര്യ സ്ഥലമായി മാറ്റുന്നത് തടയുക, വനഭൂമി സംരക്ഷിക്കുക, ഖനനത്തിന് ലൈസന്‍സ് നല്‍കാതിരിക്കുക, പുതിയ ഡാം നിര്‍മിക്കാതിരിക്കുക, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുക, റെയില്‍വേ ലൈന്‍, ടൂറിസം നിയന്ത്രണം, കാറ്റാടി യന്ത്ര പദ്ധികള്‍ക്ക് നിയന്ത്രണം, രാസവളങ്ങള്‍ പൂര്‍ണമായും മേഖലയില്‍ നിന്ന് ഒഴിവാക്കുക എന്നിവയും നിര്‍ദേശങ്ങളിലുണ്ടായിരുന്നു..കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ പൂര്‍ണമായും എതിര്‍ത്തു
. ഗാഡ്ഗിലിനെ വെട്ടാൻ കൊണ്ടു വന്ന കസ്തൂരിരംഗനും പരിസ്ഥിതി പ്രദേശങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചപ്പോൾ കസ്തൂരി രംഗനെയും തള്ളിപ്പുറത്താക്കി . ഇതില്‍ വനസമ്പത്ത് കൊണ്ട് ധാരാളിത്തമുള്ള 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചത്. എന്നിട്ടും തല്പര ലോബികൾ ഇതിനെ എതിർത്തു
പിന്നെ ഉമ്മൻ വി. ഉമ്മനെ കൊണ്ടു വന്നതോടെയാണ് കൊടിയുടെ നിറ വ്യത്യാസമില്ലാതെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ രീതിയിലുള്ള റിപ്പോർട്ടായത്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ എണ്ണം അതോടെ കുറഞ്ഞു. പാറമടകൾ എവിടെയും പ്രവർത്തിക്കാം, ഏതു മലയും കാടും വെട്ടി നിരത്താം, എവിടെയും റിസോർട്ടു പണിയാം എന്നു വന്നതോടെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ ജെ.സി.ബിയും ടോറസും ടിപ്പറും നിരന്തരം ഉരുണ്ടു... ഭൂമി ഇളക്കി മറിച്ചു.എല്ലാം തകർത്തെറിഞ്ഞ് വീണ്ടും വേഡണ്ടും പ്രളയം വന്നുകൊണ്ടിരിക്കുന്നു
യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സത്യസന്ധമായിരുന്നു . ഗാഡ്ഗിൽ വന്നിരുന്നെങ്കിൽ കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഇല്ലാതാകുമായിരുന്നു എന്നല്ല, മറിച്ച് ഇപ്പോഴുണ്ടായതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. മരണസംഖ്യയും കുറയുമായിരുന്നു. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതും വനനശീകരണവുമാണ് ഉത്തരാഖണ്ഡിലും കേരളത്തിലുമടക്കമുള്ള ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് പലരും ചിന്തിക്കുന്നത്. വയനാട്ടിൽ ഉരുൾപൊട്ടി നൂറ് ഏക്കർ പ്രദേശം മണ്ണു മൂടിയത് അവിടെ റബർ കൃഷിക്ക് ഭൂമിയൊരുക്കുന്നതിന് ജെ.സി.ബി കയറ്റിയതാണെന്നും തങ്ങൾ എതിർത്തിരുന്നുവെന്നും നാട്ടുകാരിൽ പലരും പറയുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള അശാസ്ത്രീയ വികസനമായിരുന്നു വയനാട്ടിലെ വലിയ ദുരന്തത്തിന് കാരണം.
കോട്ടയം ജില്ല ഭൂപ്രകൃതി അനുസരിച്ച് കിഴക്ക് മലയും പടിഞ്ഞാറ് കായലുമുള്ള പ്രദേശമാണ് . മലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കായലിലൂടെ കടലിൽ എത്തുന്നതിനാൽ കോട്ടയത്ത് പണ്ട് പ്രളയമോ വലിയ ഉരുൾ പൊട്ടലോ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി . വെള്ളം പരന്നൊഴുകാനുള്ള ഇടമില്ലാതായി. പാലാ നഗരം വരെ പെട്ടെന്ന് വെള്ളത്തിൽ മുങ്ങുന്നു.
കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വരെ ദിവസങ്ങളോളം വെള്ളമിറങ്ങാതെ നിൽക്കുന്നു. ഈ ദുരവസ്ഥക്ക് മാറ്റം വരണമെന്ന് അൽമാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടിയല്ല ഇനിയൊരു പ്രളയം വരാതിരിക്കാനാണ് നമ്മൾ കൈ കോർക്കേണ്ടത്..അതിനു ഗാർഗിൽ റിപ്പോർട്ടാണ് പരിഹാരമെങ്കിൽ അത് നടപ്പിലാക്കണം... സർക്കാർ നിക്ഷിപ്ത താല്പര്യമുള്ള ലോബികളെയല്ല പാവം ജനങ്ങ ളുടെ നിസ്സഹായാവസ്ഥയും കണ്ണുനീരുമാണ് കാണേണ്ടത്
https://www.facebook.com/Malayalivartha