Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ വലിച്ചറിഞ്ഞവർ ഒന്നോർക്കണം... ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർറ്റിനു കടലാസിന്റെ വില പോലും ഇല്ലാതെയായി

12 AUGUST 2019 03:30 PM IST
മലയാളി വാര്‍ത്ത
 പ്രളയം കേരളത്തിൽ നിത്യ സംഭവമായി മാറിയിരിക്കയാണ്... പ്രളയത്തിന്റെ സഹായം ലഭിച്ചില്ലെന്ന് മുറവിളികൊട്ടുന്നവരും പ്രളയസമയത്ത് സഹായം എത്തിക്കാൻ മത്സരിക്കുന്നവരും ഒരുപോലെ സൗകര്യപൂർവ്വം മറക്കുന്ന ഒന്നുണ്ട്... എന്താണ് ഇതുവരെ കേരളത്തിൽ ഇല്ലാത്ത ഈ പ്രതിഭാസം ഇപ്പോൾ എന്ത് കൊണ്ട് സംഭവിക്കുന്നു ....ഉത്തരത്തിനു ഏറെ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല.. നമ്മൾ തന്നെയാണ് ഈ പ്രകൃതി ദുരന്തത്തിന്റെ ഉത്തരവാദികൾ 

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചവറ്റുകൊട്ടയിൽ വലിച്ചറിഞ്ഞവർ ഒന്നോർക്കണം... ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും വീണ്ടുമുണ്ടായത്. വനഭൂമി കൈയേറിയവരെ വരെ വോട്ടു ബാങ്കായി കണ്ട് സംരക്ഷിക്കാൻ ഇടതും വലതും ഒന്നിച്ചപ്പോൾ ഗാഡ്ഗിൽ കമ്മിഷൻ റിപ്പോർറ്റിനു കടലാസിന്റെ വില പോലും ഇല്ലാതെയായി .. 

പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിതഃസ്ഥിതിപരമായ ദുര്‍ബലതയും കണക്കിലെടുത്തും, ഈ മേഖലയില്‍ കാലാവസ്ഥയുണ്ടാക്കിയേക്കാവുന്ന ആഘാതങ്ങള്‍ കണക്കിലെടുത്തും, ഇന്ത്യാ ഗവണ്‍മെന്റ് വനം-പരിസ്ഥിതി വിദഗ്ധസമിതി രൂപീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായിട്ടുള്ള പതിനാലംഗ സമിതി ഒന്നരവര്‍ഷത്തിനുള്ളില്‍ 14 യോഗങ്ങള്‍ ചേര്‍ന്നാണ് 2011 ആഗസ്റ്റ് 31ന് ഇന്ത്യാ ഗവണ്‍മെന്റിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്..
2012 മാര്‍ച്ചില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, വിവിധ കര്‍ഷക സംഘടനകളും സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യാപകമായ വിമര്‍ശനവുമായി രംഗത്തെത്തി.

ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇവിടെ കൃഷി ചെയ്യരുതെന്നായിരുന്നു പ്രധാന നിര്‍ദേശം, പ്ലാസ്റ്റിക് ബാഗുകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കുക. പ്രത്യേക സാമ്പത്തിക സോണുകളോ ഹില്‍ സ്‌റ്റേഷനോ പുതിയതായി അനുവദിക്കരുത്, പൊതു സ്ഥലം സ്വകാര്യ സ്ഥലമായി മാറ്റുന്നത് തടയുക, വനഭൂമി സംരക്ഷിക്കുക, ഖനനത്തിന് ലൈസന്‍സ് നല്‍കാതിരിക്കുക, പുതിയ ഡാം നിര്‍മിക്കാതിരിക്കുക, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളെ നിയന്ത്രിക്കുക, റെയില്‍വേ ലൈന്‍, ടൂറിസം നിയന്ത്രണം, കാറ്റാടി യന്ത്ര പദ്ധികള്‍ക്ക് നിയന്ത്രണം, രാസവളങ്ങള്‍ പൂര്‍ണമായും മേഖലയില്‍ നിന്ന് ഒഴിവാക്കുക എന്നിവയും നിര്‍ദേശങ്ങളിലുണ്ടായിരുന്നു..കേരളമടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ പൂര്‍ണമായും എതിര്‍ത്തു

. ഗാഡ്ഗിലിനെ വെട്ടാൻ കൊണ്ടു വന്ന കസ്തൂരിരംഗനും പരിസ്ഥിതി പ്രദേശങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിച്ചപ്പോൾ കസ്തൂരി രംഗനെയും തള്ളിപ്പുറത്താക്കി  . ഇതില്‍ വനസമ്പത്ത് കൊണ്ട് ധാരാളിത്തമുള്ള 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചത്. എന്നിട്ടും തല്പര ലോബികൾ ഇതിനെ എതിർത്തു 

 പിന്നെ ഉമ്മൻ വി. ഉമ്മനെ കൊണ്ടു വന്നതോടെയാണ് കൊടിയുടെ നിറ വ്യത്യാസമില്ലാതെ വേണ്ടപ്പെട്ടവർക്ക് ആവശ്യമായ രീതിയിലുള്ള റിപ്പോർട്ടായത്. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ എണ്ണം അതോടെ കുറഞ്ഞു. പാറമടകൾ എവിടെയും പ്രവർത്തിക്കാം, ഏതു മലയും കാടും വെട്ടി നിരത്താം, എവിടെയും റിസോർട്ടു പണിയാം എന്നു വന്നതോടെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ ജെ.സി.ബിയും ടോറസും ടിപ്പറും നിരന്തരം ഉരുണ്ടു... ഭൂമി ഇളക്കി മറിച്ചു.എല്ലാം തകർത്തെറിഞ്ഞ് വീണ്ടും വേഡണ്ടും പ്രളയം വന്നുകൊണ്ടിരിക്കുന്നു 

യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്  സത്യസന്ധമായിരുന്നു . ഗാഡ്ഗിൽ വന്നിരുന്നെങ്കിൽ  കേരളത്തില്‍ ഇപ്പോഴുണ്ടായ ദുരന്തം ഇല്ലാതാകുമായിരുന്നു എന്നല്ല,  മറിച്ച് ഇപ്പോഴുണ്ടായതിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. മരണസംഖ്യയും കുറയുമായിരുന്നു.  നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമില്ലാത്തതും വനനശീകരണവുമാണ് ഉത്തരാഖണ്ഡിലും കേരളത്തിലുമടക്കമുള്ള ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് പലരും ചിന്തിക്കുന്നത്. വയനാട്ടിൽ ഉരുൾപൊട്ടി നൂറ് ഏക്കർ പ്രദേശം മണ്ണു മൂടിയത് അവിടെ റബർ കൃഷിക്ക് ഭൂമിയൊരുക്കുന്നതിന് ജെ.സി.ബി കയറ്റിയതാണെന്നും തങ്ങൾ എതിർത്തിരുന്നുവെന്നും നാട്ടുകാരിൽ പലരും പറയുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനുള്ള അശാസ്ത്രീയ വികസനമായിരുന്നു വയനാട്ടിലെ വലിയ ദുരന്തത്തിന് കാരണം.

കോട്ടയം ജില്ല ഭൂപ്രകൃതി അനുസരിച്ച് കിഴക്ക് മലയും പടിഞ്ഞാറ് കായലുമുള്ള പ്രദേശമാണ് . മലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കായലിലൂടെ കടലിൽ എത്തുന്നതിനാൽ കോട്ടയത്ത് പണ്ട് പ്രളയമോ വലിയ ഉരുൾ പൊട്ടലോ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി . വെള്ളം പരന്നൊഴുകാനുള്ള ഇടമില്ലാതായി. പാലാ നഗരം വരെ പെട്ടെന്ന് വെള്ളത്തിൽ മുങ്ങുന്നു. 
കോട്ടയം നഗരത്തിന്റെ സമീപ പ്രദേശങ്ങളിൽ വരെ ദിവസങ്ങളോളം വെള്ളമിറങ്ങാതെ നിൽക്കുന്നു. ഈ ദുരവസ്ഥക്ക് മാറ്റം വരണമെന്ന് അൽമാർത്ഥമായി ആഗ്രഹമുണ്ടെങ്കിൽ പ്രളയ ദുരിതാശ്വാസത്തിനു വേണ്ടിയല്ല ഇനിയൊരു പ്രളയം വരാതിരിക്കാനാണ് നമ്മൾ കൈ കോർക്കേണ്ടത്..അതിനു ഗാർഗിൽ റിപ്പോർട്ടാണ് പരിഹാരമെങ്കിൽ അത് നടപ്പിലാക്കണം...  സർക്കാർ നിക്ഷിപ്ത താല്പര്യമുള്ള ലോബികളെയല്ല പാവം ജനങ്ങ ളുടെ നിസ്സഹായാവസ്ഥയും കണ്ണുനീരുമാണ് കാണേണ്ടത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends