ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ചോരയിറ്റുവീഴുന്ന കത്തിയും, അറുത്തെടുത്ത തലയും തൂക്കിപ്പിടിച്ച് നാട്ടുകർക്ക് മുന്നിൽ നടന്ന് ഭർത്താവ്; ക്രൂരതയ്ക്ക് പിന്നിൽ ഗാർഹികപീഡനത്തിന് ഭാര്യ പരാതി നൽകിയതിലെ വൈരാഗ്യം
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവിന്റെ പ്രതികാരം. ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി പരാതി നല്‍കിയ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി ഒരുകയ്യിൽ ചോരയിറ്റുവീഴുന്ന കത്തിയും, മറ്റേകൈയിൽ അറുത്തെടുത്ത തലയുമായി യുവാവ് റോഡിലൂടെ നടക്കുന്നത് കണ്ട് നാട്ടുകാര്‍ ഞെട്ടി. ആന്ത്രാപ്രദേശിലെ വിജയവാഡയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. ആന്ധ്രാപ്രദേിലെ സത്യനാരായണപുരം പ്രദേശത്താണ് നാട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. ഇരുപത്തിമൂന്നുകാരിയായ യുവതി മണിക്രാന്തിയെ ഭര്‍ത്താവായ പ്രദീപ് കുമാര്‍ കൊലപ്പെടുത്തുകയായിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇയാള്‍ പിന്നീട് ഭാര്യയുടെ തല കനാലിലേക്ക് എറിഞ്ഞു. തുടര്‍ന്ന് സത്യനാരായണപുരം പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങി. മണിക്രാന്തിയുടെ തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറയുന്നു.
ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. പലപ്പോഴും ഇവര്‍ വഴക്കടിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. നേരത്തെ മണിക്രാന്തി ഗാര്‍ഹിക പീഡനം നേരിടേണ്ടി വരുന്നുവെന്ന് കാട്ടി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാള്‍ ജാമ്യത്തിലിറങ്ങിയിട്ട് അധികകാലമായിട്ടില്ല. തനിക്കെതിരെ ഭാര്യ കേസ് കൊടുത്തതിന്റെ പ്രതികാരം ചെയ്തതാണ് പ്രദീപ് എന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha