Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

ഇന്ത്യാ- ചൈന ബന്ധം ലോകത്തിന്റെ സ്ഥിരതയ്ക്കുള്ള കാരണമായി തീരണം; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി; ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി

12 AUGUST 2019 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍

ബീഹാറില്‍ അവസാന ഘട്ട പോളിങ് ആരംഭിച്ചു... . രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ചുമണിവരെയാണ് പോളിങ്... ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ സുരക്ഷ വർദ്ധിപ്പിച്ചു

സ്ഫോടനത്തിന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടോ? സാമ്യമുണ്ടെന്ന് വിദഗ്ധർ ; സ്ഫോടനത്തിന് തൊട്ടുമുമ്പുള്ള നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഇന്ത്യാ- ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദി- ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ കസാഖിസ്താനിലെ അസ്താനയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് ലോകം അനിശ്ചിതത്വത്തില്‍ കൂടിയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ അഭിപ്രായ ഐക്യം വിവിധ വിഷയങ്ങളിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ മന്ത്രിയാണ് ജയശങ്കര്‍. കൂടിക്കാഴ്ചയില്‍ ചൈന ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടിയോട് എതിര്‍പ്പ് ഉന്നയിച്ചേക്കുമെന്നാണ് കരുതുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടിയില്‍ ചൈന നീരസം പ്രകടിപ്പിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറും 1972 ലെ സിംല കരാറും അടിസ്ഥാനമാക്കി ഉഭയകക്ഷി വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും ചൈന അഭ്യര്‍ത്ഥിച്ചു. ''കശ്മീര്‍ പ്രശ്‌നം കൊളോണിയല്‍ ചരിത്രത്തില്‍ നിന്ന് അവശേഷിക്കുന്ന തര്‍ക്കമാണ്,'' യുഎന്‍ ചാര്‍ട്ടര്‍, പ്രസക്തമായ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങള്‍, ഉഭയകക്ഷി കരാര്‍ എന്നിവ അടിസ്ഥാനമാക്കി ഇത് ശരിയായി സമാധാനപരമായി പരിഹരിക്കപ്പെടണം. സ്ഥിതി സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളരുതെന്ന് ചൈന വിശ്വസിക്കുന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി തന്റെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ കാണുകയും ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ നിലപാട് അറിയിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പ്രസ്താവന.

ജമ്മു കശ്മീരിലേക്ക് പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരെ ചൈനയുടെ പിന്തുണ തേടി ഖുറേഷി ബീജിംഗിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കശ്മീരിലെ ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതില്‍ ചൈനയക്ക് ആശങ്കയുണ്ടെന്ന് വാങ് യി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാന്റെ ''നിയമാനുസൃതമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിലും പാകിസ്ഥാന് നീതി ഉറപ്പാക്കുന്നതിലും'' പിന്തുണ തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും ചൈനയുടെയും വികസ്വര രാജ്യങ്ങളുടെയും സൗഹൃദ അയല്‍വാസികളാണെന്ന് വാങ് കൂട്ടിച്ചേര്‍ത്തിരുന്നു.

സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നത് ജയശങ്കറായിരുന്നു. കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുന്നതിനായി പാകിസ്ഥാൻ ചൈനയുടെ സഹായം തേടിയിരിക്കുന്ന പശ്ചാത്തലത്തിൽ ജയശങ്കറിന്റെ ചൈനീസ് സന്ദർശനത്തിനു ഏറെ പ്രാധാന്യമുണ്ട് . നിലവിൽ യു എൻ ഇന്ത്യയ്ക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാൻ നൽകിയ കത്ത് നിരാകരിക്കുകയും ചെയ്തിരുന്നു. ചൈനയും കൈവിട്ടാൽ കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടും .

ചൈനീസ്-ഇന്ത്യന്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്. ആദ്യത്തേത് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍വെച്ച് നടന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു...  (1 minute ago)

സ്ഫോടനത്തിൽ വിറച്ച് കേരളം..! തമ്പാനൂർ വളഞ്ഞ് RPF വിമാനത്താവളത്തിൽ തിരച്ചിൽ ഒരാൾ അറസ്റ്റിൽ...! കയ്യിൽ പൊതി  (8 minutes ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (25 minutes ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (29 minutes ago)

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (35 minutes ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (1 hour ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (1 hour ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (1 hour ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (1 hour ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (2 hours ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (2 hours ago)

കേരളത്തിലും കടുത്ത പരിശോധന  (2 hours ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (3 hours ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (3 hours ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (3 hours ago)

Malayali Vartha Recommends