സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യാന്‍ വര്‍ഷം 12,000 കോടി; യുപിയിലെ സ്കൂളിൽ ഉച്ച ഭക്ഷണമായി നൽകുന്നത് ചപ്പാത്തിയും ഉപ്പും
രാജ്യത്തെ സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യാന്‍ വര്‍ഷം 12,000 കോടി ചെലവഴിക്കുകയാണ് . സ്കൂളിലെ കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം നൽകുക എന്ന നയങ്ങൾ നില നിൽക്കവേ ഉത്തർ പ്രദേശിലെ ഒരു സ്കൂളിൽ നിന്നും വരുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗവ. പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ ഉച്ച ഭക്ഷണമായി കഴിക്കുന്നത് ചപ്പാത്തിയും ഉപ്പും. കുട്ടികള്‍ക്ക് പോഷക സമ്പുഷ്ടമായ ഉച്ച ഭക്ഷണം നല്‍കുക എന്ന പദ്ധതി ഉള്ളപ്പോഴാണ് ചപ്പാത്തിയും ഉപ്പും സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. മിര്‍സാപൂരിലെ ഷിയൂരില്‍ സ്കൂളില്‍ കുട്ടികള്‍ റൊട്ടിയും ഉപ്പും കഴിക്കുന്ന ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത് . ഈ ദൃശ്യങ്ങൾ ജില്ല മജിസ്ട്രേറ്റിന്‍റെ മുന്നിൽ വന്നതോടെ ഇതേ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ജമാല്‍പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ചിന്‍സുരയിലെ സ്കൂളില്‍ ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം ഉപ്പ് നല്‍കിയ സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജമാല്‍പൂര്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടിയിട്ടുണ്ട്.പശ്ചിമ ബംഗാളിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ചോറിനൊപ്പം ഉപ്പും നല്‍കിയത് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.പിയിലെ ഈ സംഭവം.
https://www.facebook.com/Malayalivartha