ജമ്മുകാശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം; തുടർച്ചയായ അഞ്ചാം ദിവസമാണ് കാശ്മീരിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം നടത്തുന്നത്
ജമ്മുകാശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തി ആക്രമണത്തിന് മുതിർന്നത്. രാവിലെ 11.30ഓടെയാണ് സംഭവം. തുടർച്ചയായ അഞ്ചാം ദിവസമാണ് കാശ്മീരിൽ പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം. വെടിവയ്പിനു പുറമേ ഷെല്ലാക്രമണവും ഉണ്ടായതായാണ് റിപ്പോർട്ട്. സൈന്യം സക്തമായി തിരിച്ചടിച്ചു. സ്ഥലത്ത് ഏറ്റമുട്ടൽ തുടരുകയാണ്. ഇതിനു മുൻപ് പൂഞ്ചിൽ ചൊവ്വാഴ്ചയും ബുധനാഴ്ച രജൗരി സെക്ടറിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയിരുന്നു.
ആഗസ്റ്റ് 17 നും പാക് പ്രകോപനം ഉണ്ടായി. ജമ്മു കശ്മീരിലെ രജൗറിയിലാണ് സംഭവം. 35-കാരനായ ലാന്‍സ് നായിക് സന്ദീപ് താപ്പയാണ് മരിച്ചത്. ഡെറാഡൂണ്‍ സ്വദേശിയാണ്. പൂഞ്ച് ജില്ലയില്‍ കെ.ജി.മേഖലയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പാകിസ്താന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കശ്മീരിലേക്ക് പാക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ 24ന് അതിർത്തിയിൽ നടന്ന വെടിവയ്പിൽ ഒരു സൈനികൻ വീരമൃത്യുവരിച്ചിരുന്നു. 27നും പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്. ഇന്ത്യൻ സേന തിരിച്ചടിച്ചു.
അതിനിടെ, പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊന്നത്. ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടവര്‍ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്തിനു ശേഷമുള്ള ആദ്യ തീവ്രവാദി ആക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ച് മേഖലയില്‍ പാകിസ്താന്റെ മറൈന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി സൂചന. മിസൈൽ പരീക്ഷണത്തിന് പിന്നാലെയാണ് പാക് കമാൻഡോകൾ ഗുജറാത്തിലേക്ക് കടന്നതായി സൂചന ലഭിക്കുന്നത്. കച്ചിലെ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയുടെ തീരദേശ സേനയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗുജറാത്തിലെ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കച്ചിലെ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാകിസ്താന്‍ നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുള്ളതായി കഴിഞ്ഞദിവസം ഇന്ത്യന്‍ നാവികസേനാ മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു അതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് പാകിസ്താന്റെ മറൈന്‍ കമാന്‍ഡോകള്‍ നുഴഞ്ഞു കയറിയതായി വിവരം ലഭിച്ചത്.
ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വിവരം പുറത്തു വന്നു. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈലാണ് രാത്രിയിൽ പാക്കിസ്ഥാൻ പരീക്ഷിച്ചത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. 290 കിലോമീറ്റർ വരെ ദൂരത്തേക്ക് പലതരം പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. പാക്കിസ്ഥാൻ സൈനിക വക്താവാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha