2019-20 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമാണ്. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ..കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടത് വളര്‍ച്ചാ നിരക്ക് ശരിയായ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാകണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചു
രാജ്യംഇപ്പോൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് .. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ദിനംപ്രതി കുത്തനെ താഴോട്ടാണ്.ആഭ്യന്തര ഉല്‍പാദനം 5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
ചെറുകിട- ഇടത്തരം വ്യവസായങ്ങളും കാര്‍ഷിക മേഖലയും പ്രതിസന്ധിയിലാണ്. വാഹന വിപണി മുതല്‍ അടിവസ്ത്ര വ്യവസായം വരെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു..വാഹന നിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ഈ അവസരത്തിൽ കേന്ദ്രസര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ കുട്ടായ്മ രൂപീകരിച്ചും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്റേത് .
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പാര്‍ലമെന്‍റിന് പുറത്ത് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ കൂടിക്കാഴ്ച്ചയിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കും .ഒക്ടോബര്‍ 15 മുതല്‍ 25 വരെ പ്രക്ഷോഭ പരമ്പര സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്
സാമ്പത്തിക വിഷയങ്ങളില്‍ മുന്‍ ധനമന്ത്രി പി ചിദംബരമായിരുന്നു ഇതുവരെ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം സിബിഐ കസ്റ്റഡിയിലായതോടെ ആ ചുമതല മന്‍മോഹന്‍ സിങില്‍ വന്നു ചേർന്നിരിക്കുകയാണ്
2009-10 കാലഘട്ടത്തിലും രാജ്യത്തു സമാനമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അന്നത്തെ യുപിഎ സര്‍ക്കാരിന് ക്രിയാത്മകമായി അത് മറികടക്കാന്‍ സാധിച്ചിരുന്നു. പക്ഷെ ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് അംഗീകരിക്കാന്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം
ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് രാജ്യത്തെ സാമ്പത്തിക രംഗം മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നാണ്..പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും നിക്ഷേപ നിരക്കില്‍ വര്‍ധനവുണ്ടെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനുളള ചില പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.. എന്നാൽ ഇതൊന്നും ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഉതകുന്നതല്ല
ഇക്കാര്യം വ്യക്തമാക്കി വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട് . 2019-20 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനമാണ്. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ..കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടത് വളര്‍ച്ചാ നിരക്ക് ശരിയായ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാകണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സാമ്പത്തിക പ്രതിസന്ധിയുടെ സൂചനകള്‍ ഈ വര്‍ഷമാദ്യം തന്നെ ആര്‍ബിഐ നല്‍കിയിരുന്നുവെങ്കിലും സർക്കാർ അതിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോയതും ഇന്നത്തെ അവസ്ഥക്ക് കാരണമായിട്ടുണ്ട്
https://www.facebook.com/Malayalivartha