ഹൗഡി മോദിക്ക് തൊട്ടു പിന്നാലെ നരേന്ദ്രമോദിയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്..ഹൂസ്റ്റണിൽ പാകിസ്താനെതിരെ മോദിയുടെ പ്രസ്താവന അതിരു കടന്നെന്നും അങ്ങനെ പറയാൻ പാടില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇമ്രാൻ ഖാനുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് മോദിക്കെതിരെ തിരിഞ്ഞത്

ഹൗഡി മോദിക്ക് തൊട്ടു പിന്നാലെ നരേന്ദ്രമോദിയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്..ഹൂസ്റ്റണിൽ പാകിസ്താനെതിരെ മോദിയുടെ പ്രസ്താവന അതിരു കടന്നെന്നും അങ്ങനെ പറയാൻ പാടില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇമ്രാൻ ഖാനുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് മോദിക്കെതിരെ തിരിഞ്ഞത്
ഹൗഡി മോഡി പരിപാടിക്കു ശേഷം ഇമ്രാൻ ഖാനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കും സമ്മതമാണെങ്കിൽ കശ്മീർ വിഷയത്തിൽ ഇടപെടാമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് മോദി നിഷേധിച്ചു
കശ്മീർ വിഷയത്തിൽ ഇടനിലക്കാരനാകാൻ തയ്യാറാണെന്ന നിലപാടിനെ വീണ്ടും മോദി നിരസിച്ചതിന് പിന്നാലെ മോദിയെ തള്ളിപ്പറഞ്ഞ് ട്രംപ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം ആണെന്നും അതിൽ ആരും ഇടപെടേണ്ടതില്ല എന്നും മോദി ഇക്കുറിയും വ്യക്തമാക്കി ..
ഇത് നാലാം തവണയാണ് മോദി കശ്മീർ വിഷയത്തിൽ ഈ നിലപാട് സ്വീകരിക്കുന്നതും ട്രംപിനെ നിരാശനാക്കുന്നതും ..ജൂലായിൽ ആണ് ട്രംപ് ആദ്യമായി മധ്യസ്ഥത വഹിക്കാമെന്നു മോദിയോട് ട്രംപ് ആവശ്യപ്പെട്ടത് .എന്നാൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇത് നിരസിച്ചു .കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കശ്മീരിനെക്കുറിച്ച് ചര്‍ച്ച ആവശ്യമാണെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു.
ജമ്മുകശ്മീരില്‍ മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണ്. മോദിക്കും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മോദി . ഞായറാഴ്ച അമേരിക്കയില്‍ നടത്തിയ ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിന്റെ സാന്നിധ്യത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. ഇന്ത്യക്കെതിരെ വിദ്വേഷപ്രചാരണം നടത്തുകയാണ് ചിലരുടെ പ്രധാന അജന്‍ഡയെന്ന് പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ മോദി പറയുകയും ചെയ്തു .
ഭീകരതയെ പിന്തുണയ്ക്കുകയും ഭീരരര്‍ക്കു സുരക്ഷിതതാവളം ഒരുക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അമേരിക്കയിലെ 11 ൽ 9 ആക്രമണം ആയാലും മുംബൈയിലെ 26 ൽ 11 ആയാലും അതിന്റെ ആസൂത്രകരെ കണ്ടെത്തിയത് എവിടെയാണ്? നിങ്ങള്‍ക്കു മാത്രമല്ല, ലോകത്തിനാകെ ഈ ആളുകളെ അറിയാമെന്നും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു മോദി പറഞ്ഞിരുന്നു..എന്നാൽ മോദിയുടെ പ്രസ്താവന അതിരു കടന്നെന്നും അങ്ങനെ പറയാൻ പാടില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രസ്താവന
https://www.facebook.com/Malayalivartha


























