ഇതാണ് സ്വപ്നം കണ്ട ജമ്മു; ജമ്മുവിലെ നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു; കശ്മീരിലുള്ള നേതാക്കള്‍ ഇപ്പോഴും വീട്ട് തടങ്കലിലും ജയിലുകളിലുമായി കഴിയുകയാണ്

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി അനുവദിച്ചിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും വീട്ടുതടങ്കലിലാക്കിയിരുന്നു. ജമ്മുവില്‍ വീട്ടുതടങ്കലിലാക്കിയിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. എന്നാൽ കശ്മീരിലുള്ള നേതാക്കള്‍ ഇപ്പോഴും വീട്ട് തടങ്കലിലും ജയിലുകളിലുമായി കഴിയുകയാണ്. സംസ്ഥാനത്തെ ബ്ലോക്ക് ഡെവലപ്പമെന്റ് കൗണ്‍സിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണം നീക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ജമ്മു മേഖല സമാധാന അന്തരീക്ഷത്തിലായതിനാലാണ് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ദേവേന്ദ്ര സിങ് റാണ, രാമന്‍ ഭല്ല, ഹര്‍ഷദേവ് സിങ്, ചൗധരി ലാല്‍ സിങ്, വികാര്‍ റസൂല്‍, ജാവേദ് റാണ, സുര്‍ജിത് സിങ് സ്ലാത്യ, സജ്ജദ് അഹ്മദ് കിച്ച്‌ലൂ എന്നീ നേതാക്കളുടെ വീട്ടു തടങ്കല്‍ നീക്കിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവരടക്കം 400-ലേറെ നേതാക്കള്‍ 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ ജമ്മു കശ്മീരിലാകമാനം തടങ്കലിലാണ്.
ശ്രീനഗറിലെ വീട്ടില്‍ തടങ്കലിലുള്ള ഫാറൂഖ് അബ്ദുള്ളയുടെ പേരില്‍ വിചാരണ കൂടാതെ ആറ് മാസം വരെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതു സുരക്ഷാ ആക്ട് ചുമത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ 57 ദിവസത്തോളമായി ഇന്റര്‍നെറ്റും മറ്റു ആശയവിനിമയ സംവിധാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്.
സംസ്ഥാനത്തെ ബ്ലോക്ക് ഡെവലപ്പമെന്റ് കൗണ്‍സിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണം നീക്കിയത്. ജമ്മു കശ്മീരിൽ പഞ്ചായത്തീരാജ് നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ബ്ലോക്ക് വികസന കൗൺസിലുകൾ. പാർട്ടി അടിസ്ഥാനത്തിൽ തന്നെയാകും തെരഞ്ഞെടുപ്പെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. ഒഴിഞ്ഞുകിടക്കുന്ന പഞ്ചായത്ത് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ല.
ഈ തെരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ പങ്കെടുക്കില്ല പഞ്ചുമാരും സർപഞ്ചുമാരുമാണ് ഇതിൽ പങ്കെടുക്കുന്നത്. ബിഡിസി തെരഞ്ഞെടുപ്പിൽ ആദ്യം പഞ്ചുമാരും സർപഞ്ചുമാരും ചേർന്ന് ചെയർമാനെ തെരഞ്ഞെടുക്കും. അതിന് ശേഷം, ജില്ലാ വികസന ബോർഡുകൾ (ഡിഡിബി)കൾ രൂപീകരിക്കും. ഓരോ ഡിഡിബിയിലും ബിഡിസി ചെയർമാന്മാരോടൊപ്പം അതാത് ജില്ലയിലെ എംഎൽഎമാരും എംപിമാരും ഉണ്ടാകും.
ജമ്മു കശ്മീരിൽ പഞ്ചായത്ത് ഭരണം നടപ്പാക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച ഭരണഘടനാ സ്ഥാപനങ്ങളാണ് ഇവ. ജമ്മു കശ്മീരിൽ പഞ്ചായത്തീരാജ് നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ബ്ലോക്ക് വികസന കൗൺസിലുകൾ. പാർട്ടി അടിസ്ഥാനത്തിൽ തന്നെയാകും തെരഞ്ഞെടുപ്പെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.
310 ബ്ലോക്കുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 172 സീറ്റുകൾ പട്ടികജാതി/വർഗ വിഭാഗക്കാർക്കും സ്ത്രീകൾക്കും സംവരണം ചെയ്തിട്ടുള്ളതാണ്. 26,629 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 8313 പേർ സ്ത്രീകളാണ്. 18,316 പേർ പുരുഷന്മാരും. 50 ശതമാനത്തിലേറെ ബ്ലോക്കുകളും, അതായത് 168 എണ്ണം, കശ്മീർ താഴ്‌വരയിലാണ്. 2018 ഒക്ടോബറിലാണ് ഇതിന് മുമ്പ് ജമ്മു കശ്മീരിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്.
ഇതിൽ 23,629 പഞ്ചുമാരെയും 3652 സർപഞ്ചുമാരെയും തെരഞ്ഞെടുത്തിരുന്നു. എന്നാൽ 61 ശതമാനം വാർഡുകളും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സർപഞ്ച് വാർഡുകളും 45 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.
https://www.facebook.com/Malayalivartha


























