പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; കസ്റ്റഡി കാലാവധി നീട്ടി കിട്ടാൻ സി.ബി.ഐ വീണ്ടും ആവശ്യപ്പെടും

ഐ.എന്‍.എക്സ് ഇടപാട് കേസില്‍ അറസ്റ്റിലായ മുന്‍ധനമന്ത്രി പി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. നേരത്തെ ചിദംബരം കൊടുത്ത ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടാൻ സി.ബി.ഐ വീണ്ടും ആവശ്യപ്പെടുമെന്നാണ് സൂചന. ചിദംബരം ധനമന്ത്രിയായിരുന്ന സമയം ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശ നിക്ഷേപം അനുവദിച്ചുവെന്ന ആരോപണത്തിലാണ് സി.ബി.ഐ കേസ് എടുത്തത്.
ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ ആയിരുന്ന കേസിലെ മാപ്പുസാക്ഷി ഇന്ദ്രാണി മുഖര്‍ജിയുമായി ചിദംബരം കൂടിക്കാഴ്ച നടത്തി എന്നതിന്റെ തെളിവുകള്‍ നശിപ്പിച്ചുവെന്ന കാര്യംഅദ്ദേഹത്തിനെതിരെയുള്ള ആരോപണമാണ് . ചിദംബരത്തിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ചൂണ്ടികാണിച്ചാണ് പ്രോസിക്യൂഷന്‍ റെ ജാമ്യാപേക്ഷ തള്ളിയത്. ചിദംബരം ധനമന്ത്രാലയത്തിലെ സന്ദര്‍ശക പട്ടികയും നശിപ്പിച്ചിട്ടുണ്ട്. ജാമ്യം അനുവദിച്ച് കിട്ടിയാൽ ചിദംബരം കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നുമായിരുന്നു സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചത്. മാത്രമല്ല ഡല്‍ഹി ഹൈകോടതി ചിദംബരത്തിന്‍റെ ജാമ്യം തള്ളി. 28 ദിവസമായി അദ്ദേഹം കസ്റ്റഡിയില്‍ കഴിയുകയാണ് . ചിദംബരത്തെ തിഹാര്‍ ജയിലില്‍ വെച്ച് തന്നെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റും ആവശ്യപ്പെടും.
https://www.facebook.com/Malayalivartha


























