രാത്രിയിൽ അലർച്ച കേട്ട് ഓടി വന്ന മദ്രസ്സ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ; വിദ്യാര്‍ത്ഥിയോടുള്ള അധ്യാപകന്റെ പക അവസാനിച്ചത് ഇങ്ങനെ ; വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം

വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച കേസില്‍ മദ്രസാ അധ്യാപകനും സഹായിയും അറസ്റ്റിൽ. ഉറക്കത്തിലായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച ശേഷം ഇയാൾ വയറ്റില്‍ കുത്തി കൊണ്ട് ഗുരുതരമായി കുത്തുകയും ചെയ്തു. ഉത്തർ പ്രദേശിലെ അമ്രോഹ ജില്ലയിൽ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. അതീവ അപകടാവസ്ഥയിൽ കുട്ടി മീററ്റിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടരുകയാണ്. മുഖ്യപ്രതിയായ മുഹമ്മദ് ഹസ്‌നെയ്ന് വിദ്യാര്‍ത്ഥിയോടുള്ള പകയാണ് ഇതിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. കൂട്ട് പ്രതി മുഹമ്മദ് ഉവൈസ് സെമിനാരിയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയാണ്. പ്രതികള്‍ ഇരുവരും സഹാറന്‍പൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവർക്ക് പരസ്പരം അറിയാമെന്നും പോലീസ് വ്യക്തമാക്കി.
എല്ലാവരും ഉറങ്ങുന്ന സമയത്തായിരുന്നു പ്രതികൾ ആരുമറിയാതെ മുറിയില്‍ വന്ന് വിദ്യാര്‍ത്ഥിയുടെ തൊണ്ട മുറിച്ച് കീറിയത്. ഇതിനിടെ ഒരു വിദ്യാര്‍ത്ഥി ഉറക്കമുണരുകയും അലറി വിളിക്കുകയും ചെയ്തതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് മറ്റ് മദ്രസ ജീവനക്കാര്‍ ഉറക്കമുണര്‍ന്ന് ഹാളിലേക്ക് വരികയും രക്തത്തിൽ കുളിച്ച് കിടക്കുന്ന വിദ്യാര്‍ത്ഥിയെ കാണുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് (സിഎച്ച്‌സി) കൊണ്ടുപോയി. വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായതിനാല്‍ മീററ്റിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇവരെ റിമാന്‍ഡില്‍ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























