പ്രിയങ്ക ഗാന്ധി തകര്‍ന്നു; യോഗി ആദിത്യനാഥിനെ പ്രശംസിച്ച് പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായി അതിദി സിംഗ്

ബി.ജെ.പി.യെ എങ്ങനെ പരാജയപ്പെടുത്താമെന്ന് തന്ത്രം പാർത്തിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് റായ്ബറ്‌ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അതിദി സിങ്. ബി.ജെ.പി.യുടെ ശക്തനായ നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.എല്‍.എ.
പാര്‍ട്ടി നിലപാടിനെ തള്ളി കോണ്‍ഗ്രസ് എംഎല്‍എ യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത നിയമസഭ യോഗത്തില്‍ അതിദി സിങ് പങ്കെടുത്തു. യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയാണ് അതിദി സിംഗ്. എന്നാല്‍ ഗാന്ധിജയന്തി ദിനത്തില്‍ ലഖ്‌നൗവില്‍ പ്രയങ്ക വിളിച്ചു ചേര്‍ത്ത റാലിയില്‍ അതിദി പങ്കെടുത്തില്ല.
തന്റെ മണ്ഡലത്തിലെ കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ യോഗത്തില്‍ അതിദി ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഇത് നല്ലൊരവസരമായിരുന്നുവെന്നും അതിദി പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥയാണ്. അതേസമയം തനിക്ക് ശരിയെന്നു തോന്നു തീരുമാനമാണ് താന്‍ എടുത്തതെന്നും അതിദി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനത്തിന്‍റെ ഭാഗമായുള്ള പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായുള്ള പ്രത്യേക സെഷന്‍ ബഹിഷ്‍കരിക്കാന്‍ പ്രതിപക്ഷ കക്ഷികളായ സമാജ്‍വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവ തീരുമാനിച്ചിരുന്നു. അദിതി സിങ് സഭയില്‍ തുടര്‍ന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി സഭ വിട്ടിറങ്ങി. മുമ്പും അദിതി സിങ് യോഗി ആദിത്യനാഥിനെ പ്രശംസിച്ച് വിവാദത്തിലായിരുന്നു. എന്നാല്‍ താന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ അദിതി നിഷേധിച്ചിരുന്നു.
അടുത്തിടെയാണ് അദിതി സിങിനെ മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഭാവിയുടെ നേതാവെന്ന് അദിതിയെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രിയദര്‍ശിനി പദ്ധതിയുടെ ചുമതലയും അദിതിക്ക് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























